
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി:ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ രൂക്ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും നാളെ (ഒക്ടോബര്‍ 27 വെള്ളിയാഴ്ച) ഉപവാസ ,പ്രാര്‍ത്ഥനാ ദിനമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.
ഇന്നലെ (ഒക്ടോബര്‍ ഇരുപത്തിയഞ്ചാം തീയതി) നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാദിനത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും, ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിലും, ഉക്രൈന്‍ റഷ്യ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോടുള്ള തന്‍റെ സാമീപ്യവും, പ്രാര്‍ത്ഥനകളും അറിയിക്കുകയും ചെയ്തു.
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും വേഗം വിമോചിപ്പിക്കുവാനും,ഗാസയില്‍ മാനുഷിക ഇടനാഴികള്‍ തുറന്നുകൊടുത്തുകൊണ്ട് ദ്രുതഗതിയില്‍ സഹായങ്ങള്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
ഉപവാസപ്രാര്‍ത്ഥനാ ദിനമായ നാളെ ഇറ്റാലിയന്‍ സമയം വൈകുന്നേരം ആറു മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നടത്തപ്പെടുമെന്നും പാപ്പാ പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.