
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മള്‍ക്കിടെ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നാം പലപ്പോഴും ദൈവത്തിലേക്ക് നോക്കുന്നതിന് മടികാണിക്കുകയും, നാളെ മുതല്‍ പ്രാര്‍ത്ഥിക്കാം, നാളെമുതൽ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറയാനുണ്ടാകുമെന്നും പറഞ്ഞ പാപ്പാ നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു.
നമുക്ക് തപസുകാല യാത്ര ആരംഭിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചന സന്ദേശം ആരംഭിച്ചത്. യോനാ പ്രവാചകന്റെ വാക്കുകളായിരുന്നു പാപ്പായുടെ ഈ ആഹ്വാനത്തിന് ആധാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിലേയ്ക്ക് തിരികെപ്പോകുവാനുള്ള വിളിയില്‍ പങ്കുചേര്‍ന്ന്, ദൈവത്തിലേക്കുള്ള തിരികെപ്പോകലിന്റെ യാത്രയാണ് തപസുകാലമെന്ന് പാപ്പാ പറഞ്ഞു.
വചന ശുശ്രൂഷയ്ക്ക് ശേഷം പാപ്പാ ശിരസില്‍ പൂശുവാനുള്ള ചാരം ആശീര്‍വദിക്കുകയും, ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങീടും’ എന്ന വാക്യം ഉച്ചരിക്കുകയും, മുതിര്‍ന്ന കാര്‍ദിനാളില്‍ നിന്ന് തന്റെ ശിരസില്‍ ചാരം പൂശല്‍ സ്വീകരിച്ചശേഷം പാപ്പാ കര്‍ദിനാളുമാരുടെ ശിരസുകളില്‍ ചാരം പൂശുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. ഇത് സംബന്ധിച്ച് 2 ആഴ്ചകള്‍ക്ക് മുമ്പ്തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിച്ചത്. കര്‍ദിനാളുമാരും, പ്രത്യേക ക്ഷണിതാക്കളായ വൈദീക-സന്യാസ-അല്മായ പ്രതിനിധികളുമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.