
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി:ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ രൂക്ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും നാളെ (ഒക്ടോബര്‍ 27 വെള്ളിയാഴ്ച) ഉപവാസ ,പ്രാര്‍ത്ഥനാ ദിനമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.
ഇന്നലെ (ഒക്ടോബര്‍ ഇരുപത്തിയഞ്ചാം തീയതി) നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാദിനത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും, ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിലും, ഉക്രൈന്‍ റഷ്യ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോടുള്ള തന്‍റെ സാമീപ്യവും, പ്രാര്‍ത്ഥനകളും അറിയിക്കുകയും ചെയ്തു.
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും വേഗം വിമോചിപ്പിക്കുവാനും,ഗാസയില്‍ മാനുഷിക ഇടനാഴികള്‍ തുറന്നുകൊടുത്തുകൊണ്ട് ദ്രുതഗതിയില്‍ സഹായങ്ങള്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
ഉപവാസപ്രാര്‍ത്ഥനാ ദിനമായ നാളെ ഇറ്റാലിയന്‍ സമയം വൈകുന്നേരം ആറു മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നടത്തപ്പെടുമെന്നും പാപ്പാ പറഞ്ഞു.
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
This website uses cookies.