
ജോസ് മാർട്ടിൻ
ആലപ്പുഴ: ലോക രോഗിദിനം കൂടുതൽ അർത്ഥവത്താക്കുന്നതിന്റെ അടയാളമായി, രോഗികൾക്ക് രോഗിലേപന കൂദാശയുമായി ആലപ്പുഴ രൂപത. ലീജിയൻ ഓഫ് മേരി കമീസിയത്തിന്റെ നേതൃത്വത്തിലാണ് ലൂർദ് മാതാവിന്റെ ഓർമ്മതിരുനാൾ ദിനവും ലോക രോഗിദിനവും ആചരിച്ചത്. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ, ആലപ്പുഴ രൂപതാ സഹായമെത്രാൻ ഡോ.ജയിംസ് ആനാപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹ ദിവ്യബലിയിൽ 450 -ൽപരം രോഗികൾക്ക് രോഗിലേപന കൂദാശ നൽകി.
ബിഷപ്പ് തന്റെ വചന സന്ദേശത്തിൽ; കത്തോലിക്കാ ആഗോള സഭ കൽക്കട്ടയിലെ മദർ തെരേസയുടെ സ്മരണയും, മദർ തെരേസയെതന്നെ ആതുരശുശ്രൂഷയുടെയും, ക്രിസ്തീയ രോഗി പരിചരണത്തിന്റെയും, പരമോന്നത മാതൃകയായി നൽകിക്കൊണ്ട് ഈ വർഷം ഇന്ത്യയെ തന്നെയാണ് ആഗോള സഭ അതിന്റെ കേന്ദ്രമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ചു. അതുപോലെ, ഇന്ന് രോഗികൾക്കായുള്ള പ്രത്യേക ദിനം ആചരിക്കുമ്പോൾ, ലീജിയൻ ഓഫ് മേരിയുടെ പ്രത്യേക ശുശ്രൂഷയായ രോഗി സന്ദർശനവും സമാശ്വാസം നൽകലും സന്തോഷത്തോടെ ചെയ്യുവാൻ മനസുകാണിക്കുന്ന ഈ ദേവാലയത്തിലും മറ്റു ദേവാലയങ്ങളിലുമുള്ള മരിയ സൈനികരെ പ്രത്യേകം ഓർക്കുകയും അവരോടുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ആത്മാവിലും ശരീരത്തിലും ഉള്ള സുസ്സ്ഥിതി കർത്താവിന്റ കൂദാശകളിലൂടെ നൽകപ്പെടുന്ന പവിത്രീകരണ ശുശ്രൂഷയിലൂടെ ദൈവജനത്തിന് പ്രാപ്യമാക്കുന്ന ഒരു കൂദാശയാണ് രോഗിലേപനം. ഈശോ തന്നെയാണ് ഇതിന്റെ പരമോന്നത മാതൃകയെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും; രോഗികളെ അലിവോടെ കാണുകയും സ്പർശിക്കുകയും ചെയ്ത കർത്താവിൽ, നമ്മുടെ വേദനകളെല്ലാം ഏറ്റുവാങ്ങിയ കർത്താവിൽ നമ്മുടെ വേദനകൾക്കും രോഗങ്ങൾക്കും അഭയം കണ്ടെത്തുവാനും നമുക്ക് സാധിക്കുമെന്നും; ഈ ഭൂമിയിൽ എത്ര കാലം ജീവിച്ചിരിക്കുന്നു എന്നതല്ല, പക്ഷേ ജീവിച്ചിരിക്കുമ്പോൾ എല്ലാം ദെവത്തിന്റെ കാരുണ്യത്തിൻ കീഴിലാണെന്ന അവബോധമാണ് നമുക്കുള്ള സമാശ്വാസമെന്നും ബിഷപ്പ് കൂട്ടിച്ചെർത്തു.
ആലപ്പുഴ രൂപതയിൽ മരിയ ഭക്തനായ ദൈവദാസൻ മോൺ.റെയ്നോൾഡ്സ് പുരയ്ക്കലാണ് ലീജിയൻ ഓഫ് മേരിയുടെ പ്രവർത്തനമാരംഭിച്ചത്. ഭവന സന്ദർശനം, രോഗി സന്ദർശനം, കുടുംബജീവിത കൗൺസലിംഗ് തുടങ്ങിയവയാണ് പ്രധാന പ്രവർത്തന മേഖലകലായി നിലനില്കുനന്നത്.
ആലപ്പുഴ രൂപതയിലെ ലീജിയൻ ഓഫ് മേരിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ.ഇഗ്നേഷ്യസ് ചുള്ളിക്കൽ, കമീസിയം പ്രസിഡൻറ് ചിന്നപ്പൻ പഴമ്പാശ്ശരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിദിനം സംഘടിപ്പിച്ചത്. മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം, കത്തീഡ്രൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ട് പറമ്പിൽ, ഫാ. മരിയാൻ ജോസ്, ഫാ.ബേർളി വേലിയകം, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, തുടങ്ങി നിരവധി വൈദികർ സഹകാർമ്മികരായി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.