Categories: Kerala

ലോക രോഗിദിനത്തിൽ രോഗിലേപന കൂദാശയുമായി ആലപ്പുഴ രൂപത

ജോസ് മാർട്ടിൻ

ആലപ്പുഴ: ലോക രോഗിദിനം കൂടുതൽ അർത്ഥവത്താക്കുന്നതിന്റെ അടയാളമായി, രോഗികൾക്ക് രോഗിലേപന കൂദാശയുമായി ആലപ്പുഴ രൂപത. ലീജിയൻ ഓഫ് മേരി കമീസിയത്തിന്റെ നേതൃത്വത്തിലാണ് ലൂർദ് മാതാവിന്റെ ഓർമ്മതിരുനാൾ ദിനവും ലോക രോഗിദിനവും ആചരിച്ചത്. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ, ആലപ്പുഴ രൂപതാ സഹായമെത്രാൻ ഡോ.ജയിംസ് ആനാപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹ ദിവ്യബലിയിൽ 450 -ൽപരം രോഗികൾക്ക് രോഗിലേപന കൂദാശ നൽകി.

ദേവാലയത്തിനുള്ളിലെ വിശ്വാസി സമൂഹം

ബിഷപ്പ് തന്റെ വചന സന്ദേശത്തിൽ; കത്തോലിക്കാ ആഗോള സഭ കൽക്കട്ടയിലെ മദർ തെരേസയുടെ സ്മരണയും, മദർ തെരേസയെതന്നെ ആതുരശുശ്രൂഷയുടെയും, ക്രിസ്തീയ രോഗി പരിചരണത്തിന്റെയും, പരമോന്നത മാതൃകയായി നൽകിക്കൊണ്ട് ഈ വർഷം ഇന്ത്യയെ തന്നെയാണ് ആഗോള സഭ അതിന്റെ കേന്ദ്രമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ചു. അതുപോലെ, ഇന്ന് രോഗികൾക്കായുള്ള പ്രത്യേക ദിനം ആചരിക്കുമ്പോൾ, ലീജിയൻ ഓഫ് മേരിയുടെ പ്രത്യേക ശുശ്രൂഷയായ രോഗി സന്ദർശനവും സമാശ്വാസം നൽകലും സന്തോഷത്തോടെ ചെയ്യുവാൻ മനസുകാണിക്കുന്ന ഈ ദേവാലയത്തിലും മറ്റു ദേവാലയങ്ങളിലുമുള്ള മരിയ സൈനികരെ പ്രത്യേകം ഓർക്കുകയും അവരോടുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.

പിതാവ് രോഗീലേപനം നൽകുന്നു

ആത്മാവിലും ശരീരത്തിലും ഉള്ള സുസ്സ്ഥിതി കർത്താവിന്റ കൂദാശകളിലൂടെ നൽകപ്പെടുന്ന പവിത്രീകരണ ശുശ്രൂഷയിലൂടെ ദൈവജനത്തിന് പ്രാപ്യമാക്കുന്ന ഒരു കൂദാശയാണ് രോഗിലേപനം. ഈശോ തന്നെയാണ് ഇതിന്റെ പരമോന്നത മാതൃകയെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും; രോഗികളെ അലിവോടെ കാണുകയും സ്പർശിക്കുകയും ചെയ്ത കർത്താവിൽ, നമ്മുടെ വേദനകളെല്ലാം ഏറ്റുവാങ്ങിയ കർത്താവിൽ നമ്മുടെ വേദനകൾക്കും രോഗങ്ങൾക്കും അഭയം കണ്ടെത്തുവാനും നമുക്ക് സാധിക്കുമെന്നും; ഈ ഭൂമിയിൽ എത്ര കാലം ജീവിച്ചിരിക്കുന്നു എന്നതല്ല, പക്ഷേ ജീവിച്ചിരിക്കുമ്പോൾ എല്ലാം ദെവത്തിന്റെ കാരുണ്യത്തിൻ കീഴിലാണെന്ന അവബോധമാണ് നമുക്കുള്ള സമാശ്വാസമെന്നും ബിഷപ്പ് കൂട്ടിച്ചെർത്തു.

പിതാവ് രോഗീലേപനം നൽകുന്നു

ആലപ്പുഴ രൂപതയിൽ മരിയ ഭക്തനായ ദൈവദാസൻ മോൺ.റെയ്നോൾഡ്സ് പുരയ്ക്കലാണ് ലീജിയൻ ഓഫ് മേരിയുടെ പ്രവർത്തനമാരംഭിച്ചത്. ഭവന സന്ദർശനം, രോഗി സന്ദർശനം, കുടുംബജീവിത കൗൺസലിംഗ് തുടങ്ങിയവയാണ് പ്രധാന പ്രവർത്തന മേഖലകലായി നിലനില്കുനന്നത്.

ആലപ്പുഴ രൂപതയിലെ ലീജിയൻ ഓഫ് മേരിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ.ഇഗ്നേഷ്യസ് ചുള്ളിക്കൽ, കമീസിയം പ്രസിഡൻറ് ചിന്നപ്പൻ പഴമ്പാശ്ശരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിദിനം സംഘടിപ്പിച്ചത്. മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം, കത്തീഡ്രൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ട് പറമ്പിൽ, ഫാ. മരിയാൻ ജോസ്, ഫാ.ബേർളി വേലിയകം, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, തുടങ്ങി നിരവധി വൈദികർ സഹകാർമ്മികരായി.

vox_editor

Recent Posts

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…

2 days ago

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…

1 week ago

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…

2 weeks ago

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…

3 weeks ago

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

4 weeks ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

1 month ago