
ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും, ലോക് ഡൗ നിയന്ത്രണങ്ങളെ തുടർന്ന് നിത്യാഹാരത്തിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും, ഇതിനായി ഇടവക ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. നിർദ്ധനരെ സഹായിക്കാൻ ഇടവകയ്ക്ക് കഴിയാത്ത പക്ഷം അക്കാര്യം ഫെറോന അതിരൂപതാ നേതൃത്വങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദിഷ്ട ക്വാറന്റൈൻ കാലയളവിൽ ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ക്വാറന്റൈൻ കാലയളവിൽ അതിരൂപതയുടെ ചില ഭാഗങ്ങളിൽ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരക്കാരെ പൊതുനന്മയെ കരുതി നിയന്ത്രണങ്ങൾക്ക് വിധേയരാവാൻ പ്രേരിപ്പിക്കണമെന്നും ഇടവക വികാരിമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്.
ലോകം കൊറോണ ഭീതിയിൽ കരകയറാൻ നടത്തുന്ന ശ്രമങ്ങളോട് സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാനും എല്ലാ ശ്രമങ്ങളോടും സഹകരിക്കാനും അതിരൂപതാ വിശ്വാസികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം.സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.
വീട്ടിൽ ഇരുന്ന് കുടുംബമായി പ്രാർത്ഥിക്കുകയും, ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള ദിവ്യബലി, ആരാധന തുടങ്ങിയവായിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കുക.
കാത്തലിക് വോക്‌സിൽ എല്ലാദിവസവും വൈകുന്നേരം 6 മണിക്ക് ദിവ്യബലിയുണ്ടായിരിക്കും, കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്കും 9 മാണിക്കും ദിവ്യബലിയുണ്ടായിരിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.