Categories: Vatican

ലോകത്തിന്‍റെ അരൂപിയില്‍ ജീവിക്കുന്നവർ സഹോദരസ്നേഹമില്ലാതെ ജീവിക്കുന്നവരായി മാറുന്നു

ലോകത്തിന്‍റെ അരൂപിയില്‍ ജീവിക്കുന്നവർ സഹോദരസ്നേഹമില്ലാതെ ജീവിക്കുന്നവരായി മാറുന്നു

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും സഹോദര സ്നേഹമില്ലാതെ ജീവിക്കുകയും ചെയ്യുന്നവര്‍ ലോകത്തിന്റെ അരൂപിയുള്ളവരാണെന്നും അതിനാല്‍ അവരില്‍ വിശ്വാസത്തിന്‍റെ അരൂപി ഇല്ലാതാകുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. ലോകത്തിന്‍റെ അരൂപി ഭിന്നിപ്പിന്റെതാണ്. അത് കുടുംബത്തിലും സഭയിലും, സമൂഹത്തിലും എപ്പോഴും ഭിന്നിപ്പുണ്ടാക്കും. ഭിന്നിപ്പു മെല്ലെ വളര്‍ന്ന് അത് വൈരാഗ്യവും, യുദ്ധവുമായി മാറും. അവർ കാപട്യത്തിന്‍റെയും പ്രകടനപരതയുടേയും രീതിയുള്ളവരാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ വചനവിചിന്തനം നൽകുകയായിരുന്നു പാപ്പാ.

സഹോദര സ്നേഹത്തിന്റെ അടയാളങ്ങളായി പാപ്പാ മുന്നോട്ട് വയ്ക്കുന്നത് രണ്ടു കാര്യങ്ങളാണ്:

1) മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: സഹോദരസ്നേഹത്തിന്റെ ആദ്യഅടയാളമാണിത്. യഥാര്‍ത്ഥത്തില്‍ നാം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി മാത്രമല്ല, ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടതാണ് പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹിതര്‍ക്കുവേണ്ടിയും സ്നേഹിതരല്ലാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോധനചെയ്യുവാനും ആവശ്യപ്പെട്ടു.

2) പകയും വിദ്വേഷവും അകറ്റുക: അപരനോട് അസൂയയും വെറുപ്പും തോന്നുക, അയാള്‍ക്ക് തിന്മ വരാന്‍ ആഗ്രഹിക്കുക – ഇതെല്ലാം സ്നേഹമില്ലായ്മയുടെ അടയാളങ്ങളാണ്. അവയെ നിര്‍ത്തലാക്കാന്‍ നമുക്കു സാധിക്കണം. ഇങ്ങനെയുള്ള വികാരങ്ങളെ – വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസൂയയുടെയും വികാരങ്ങളെ നാം താലോലിക്കരുത്, വളരാന്‍ അനുവദിക്കരുത്. അവ അപകടകരമാണ്, പകയില്‍ ജീവിക്കുന്നവരായി രൂപാന്തരം പ്രാപിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇങ്ങനെയുള്ളവർക്ക് “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു…” എന്ന് ഒരിക്കലും പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ അത് വെറും പുലമ്പലും, പൊള്ളവാക്കുമായിരിക്കും. കാരണം, പൊള്ളവാക്കും പൊയ്മൊഴിയും അമിതമാകുമ്പോള്‍ അവ സഹോദരബന്ധങ്ങളെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. നല്ല പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നു. സ്നേഹമില്ലായ്മയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

vox_editor

View Comments

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago