
സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി : 2023ലെ പൊന്തിഫിക്കല്‍ അക്കാദമി അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തില്‍, ലത്തീന്‍ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീന്‍ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
ലത്തീന്‍ ഭാഷ, അറിവിന്‍റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നല്‍കിയ ചിന്തകള്‍ ഉള്‍പ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാന്‍സിസ് പാപ്പാ കുറിച്ചു. പടിഞ്ഞാറന്‍ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ലത്തീന്‍ ഭാഷയുടെ പഠനത്തിനും, ലത്തീന്‍ ഭാഷയിലൂടെ ഭാഷാ, സാംസ്കാരിക പൈതൃകങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കല്‍ അക്കാദമി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
തത്വശാസ്ത്രം, സയന്‍സ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങള്‍ക്ക് ലത്തീന്‍ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ലത്തീന്‍ ഭാഷയും സയന്‍സും ലത്തീന്‍ഭാഷയും രാഷ്ടീയവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.