
സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി : 2023ലെ പൊന്തിഫിക്കല്‍ അക്കാദമി അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തില്‍, ലത്തീന്‍ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീന്‍ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
ലത്തീന്‍ ഭാഷ, അറിവിന്‍റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നല്‍കിയ ചിന്തകള്‍ ഉള്‍പ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാന്‍സിസ് പാപ്പാ കുറിച്ചു. പടിഞ്ഞാറന്‍ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ലത്തീന്‍ ഭാഷയുടെ പഠനത്തിനും, ലത്തീന്‍ ഭാഷയിലൂടെ ഭാഷാ, സാംസ്കാരിക പൈതൃകങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കല്‍ അക്കാദമി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
തത്വശാസ്ത്രം, സയന്‍സ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങള്‍ക്ക് ലത്തീന്‍ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ലത്തീന്‍ ഭാഷയും സയന്‍സും ലത്തീന്‍ഭാഷയും രാഷ്ടീയവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.