സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി : 2023ലെ പൊന്തിഫിക്കല്‍ അക്കാദമി അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തില്‍, ലത്തീന്‍ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീന്‍ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
ലത്തീന്‍ ഭാഷ, അറിവിന്‍റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നല്‍കിയ ചിന്തകള്‍ ഉള്‍പ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാന്‍സിസ് പാപ്പാ കുറിച്ചു. പടിഞ്ഞാറന്‍ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ലത്തീന്‍ ഭാഷയുടെ പഠനത്തിനും, ലത്തീന്‍ ഭാഷയിലൂടെ ഭാഷാ, സാംസ്കാരിക പൈതൃകങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കല്‍ അക്കാദമി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
തത്വശാസ്ത്രം, സയന്‍സ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങള്‍ക്ക് ലത്തീന്‍ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ലത്തീന്‍ ഭാഷയും സയന്‍സും ലത്തീന്‍ഭാഷയും രാഷ്ടീയവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.