സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഭാര്യ നല്‍കിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം പോലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ ക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക്.
ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസ് ജൂണ്‍ 22 ന് വീണ്ടും പരിഗണിക്കും.
ആനാവൂര്‍ കോട്ടക്കല്‍ സ്വദേശിയും നെയ്യാറ്റിന്‍കര രൂപതാഗവുമായ വീനീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി യില്‍ നിന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇതില്‍ ആരോപണം നിഷേധിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.
മാരായമുട്ടം എസ് ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി കമ്മീഷന്‍ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ് ഐ യും രണ്ട് പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൈ ചുരുട്ടി നടുവിന്‍റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കെഎല്‍സിഎ സംസ്ഥാന സമിതിയും അന്നത്തെ കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്‍റ് അഡ്വ: രാജുവും വിഷയത്തില്‍ ഇടപെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യ്തിരുന്നു.
തുടര്‍ന്ന് നിയമോപദേശം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഷെറി ജെ തോമസും അഡ്വ രാജുവും ചേര്‍ന്നാണ് വിനീഷിന് നല്‍കിയത് . നിലവില്‍ വെളളറട സ്റ്റേഷനിലെ എസ് എച്ച് ഓ ചുമതയിലാണ് അരോപണ വിധേയനായ ഉദ്യോഗസ്ഥന്‍
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.