
റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ ‘പോൾ ജോസ് പടമാട്ടുമ്മൽ’ കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ ‘ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും’.
കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കൾ മാർച്ച് 19 മുതൽ 24 വരെ റോമിലെ മരിയ മാത്തർ എക്ലേസിയേ (Maria Mater Ecclesiae) മന്ദിരത്തിൽ നടന്ന, ഒക്ടബോർ 2018-ൽ നടക്കാൻ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ സീറോമലബാർ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയിൽ നിന്നും ‘അരുൺ ഡേവിസ്, അഞ്ചന’ എന്നിർ എത്തിയപ്പോൾ, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ‘ടിനു കുര്യാക്കോസും’ മുന്നൊരുക്ക സിനഡിൽ പങ്കെടുത്തു.
ലത്തീൻ സഭയുടെ പ്രതിനിധിയായി എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തിൽ ഒരാളായിരുന്നു. സോഫ്റ്റ്-വെയർ എഞ്ചിനീയറായ പോൾ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മിഷനാണ്.
ദേശീയ പ്രതിനിധി സംഘത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ‘പേർസിവാൾ ഹോൾട്’ ഡെൽഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയിൽ നിന്നുമുള്ള ‘കുമാരി ശില്പ ഈക്കയും’, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തിൽ നിന്നും എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ.
നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമിൽ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത 3 യുവജനപ്രതിനിധികളിൽ ഒരാൾ ഭാരതത്തിന്‍റെ പേഴ്സിവാൾ ഹാൾടായിരുന്നു. കേരളീയരായ പോൾ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാർത്താവിഭാഗത്തിന് അഭിമുഖം നൽകാനും സമയം കണ്ടെത്തി.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.