
സ്വന്തം ലേഖകൻ
റോം: റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തീര്‍ത്ഥാടനം ഈ വർഷവും വളരെ ഗംഭീരമായി, വ്യത്യസ്തതയോടെ നടത്തപ്പെട്ടു. ഇത്തവണ റോമിലെ പ്രമുഖ തീര്‍ത്ഥാടന സ്ഥലമായ “സുബിയാക്കോ”യും, തിവോളിയിലെ “വില്ലാ ദി’എസ്റ്റേ”യുമാണ് സന്ദർശിച്ചത്.
സുബിയാക്കോ നാമൊക്കെ പലയാവർത്തി കേട്ടിട്ടുള്ള സ്ഥലമാണ്. വിശുദ്ധ ബെനഡിക്ട്, വിശുദ്ധ സ്കോളാസ്റ്റിക്ക് എന്നിവർ താമസിച്ചിരുന്ന മലമുകളിൽ തീർത്ത വളരെ പ്രസിദ്ധങ്ങളായ രണ്ട് ആശ്രമങ്ങളും, ഈശോ അവർക്ക് പ്രത്യക്ഷപ്പെട്ട ഗുഹ!, മാസങ്ങളോളം ഭക്ഷണം ഇല്ലാതെ പ്രാർത്ഥിച്ച നിമിഷങ്ങളിൽ അവർക്കു അപ്പം എത്തിച്ച വഴികൾ. പിശാചുക്കളെ തറച്ചിട്ട ജയിൽ ഇതെല്ലാം സുബിയാക്കോയുടെ പ്രത്യേകതകളാണ്.
വില്ലാ ദി’എസ്റ്റേ ഇറ്റലിയിലെ ഏറ്റവും അതി മനോഹരമായ ഒരു കൊട്ടാരമാണ്.12 ഏക്കർ വിസ്തൃതിയിൽ 42 മീറ്റർ ഉയരത്തിൽ നിർമിച്ച ലോകപ്രസിദ്ധ കൊട്ടാരം. പതിനായിരം പേര് എല്ലാദിവസവും സന്ദർശനം നടത്തുന്ന സ്ഥലം. ധാരാളം വ്യത്യസ്തതയാർന്ന കൊത്തുപണികളും അത്ഭുതങ്ങളും രഹസ്യങ്ങളും കൊണ്ട് തീർത്ത കൊട്ടാരം. അവിടെയുള്ള 500 വെള്ളചാട്ടങ്ങളും 12 മണിയാകുമ്പോൾ വെള്ളചാട്ടത്തിൽ നിന്നും ഉണ്ടാകുന്ന സംഗീതവും ഇവിടുത്തെ വലിയ പ്രത്യേകതയും ആരെയും സന്തോഷിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്യുന്നതാണ്.
ഇടവക വികാരി ഫാ. സനു ഔസേപ്പിന്റെ നേതൃത്വത്തില്‍ സന്യസ്ഥരും വിശ്വാസികളും ഉള്‍പ്പെടെ നൂറ്റമ്പതോളം മലയാളികള്‍ പങ്കെടുത്തു. ഇടവക കമ്മിറ്റി അംഗങ്ങളും, തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ നടത്തപ്പെട്ടത്.
ഈ തീര്‍ത്ഥാടനം നല്ലൊരനുഭവമായിരുന്നുവെന്നും, ഉല്ലാസത്തിനുമപ്പുറം സുബിയാക്കോ സന്ദർശനം ആത്മീയതയുടെ സന്തോഷവും നൽകിയെന്ന് തീര്‍ത്ഥാടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. എല്ലാ വർഷവും റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ, പ്രധാന തിരുനാളുകളായ ക്രിസ്തുരാജ തിരുനാളിനും, ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനും മുൻപാണ് തീര്‍ത്ഥാടനം നടത്തപ്പെടുക.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.