
ജോസ് മാർട്ടിൻ
കൊച്ചി: പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനങ്ങളുടെയും, പ്രബോധനങ്ങളുടെയും, കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായി പുനലൂര്‍ രൂപതാഅംഗമായ റവ.ഡോ.ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. കൂടാതെ, വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രബോധനഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്റർ ചുമതലയും അദ്ദേഹത്തിനാണെന്ന് കെ.സി.ബി.സി. ഔദ്യോഗിക വ്യക്താവ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനത്തെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ.ഡോ.ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായും, സെമിനാരിയുടെ റെക്ടറായും, ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, ലാറ്റിൻ, ഗ്രീക്ക്, ഹീബ്രൂ തുടങ്ങി ബഹുഭാഷാ പണ്ഡിതനായ ഫാ.ജേക്കബ് പ്രസാദ് നിലവിൽ കെ.സി.ബി.സി. ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. മൂന്നുവര്‍ഷത്തേക്കാണ് പുതിയ നിയമനം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.