
സ്വന്തം ലേഖകൻ
എറണാകുളം: “റോമിൽ പോയി ബൈബിൾ പഠിക്കണം” എന്നതാണ് എന്റെ ജീവിതാഭിലാഷമെന്ന് പതിനൊന്നു വയസ്സുകാരിയായ മെറ്റിൽഡ ജോൺസൺ. കേരള സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും ചെറിയ പ്രായത്തിൽതന്നെ ലോഗോസ് പ്രതിഭാ അവാർഡ് ഏറ്റുവാങ്ങിയ നിമിഷത്തിലാണ് മെറ്റിൽഡാ ജോൺസന്റെ ഈ വിസ്മയകരമായ ആഗ്രഹം പുറംലോകം അറിയുന്നത്.
ഇരിഞ്ഞാലക്കുട രൂപതക്കാരിയായ മെറ്റിൽഡ ജോൺസൺ കഴിഞ്ഞ വർഷവും ലോഗോസ് A വിഭാഗത്തിൽ ഒന്നാം റാങ്കുനേടിയിരുന്നു. 2018-ലെ ലോഗോസ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച മെറ്റിൽഡ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇപ്രാവശ്യത്തെ ഗ്രാൻഡ് ഫിനാലെയിലെ ചോദ്യങ്ങൾ കടുകട്ടിയായിരുന്നെന്നാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ, മെറ്റിൽഡ വളരെ ശാന്തതയോടെയായിരുന്നു ചോദ്യങ്ങളെ നേരിട്ടത്. ബസ്സർ റൗണ്ടിൽ CBF ന്റെ (കാത്തലിക് ബിബ്ലിക്കൽ ഫെഡറേഷൻ) പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉടനെതന്നെ മെറ്റിൽഡയുടെ ബസ്സർ തെളിഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ എല്ലാവരും കരുതിയത് കുട്ടിക്ക് കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു! പക്ഷേ അവൾ ചടുലതയോടും വ്യക്തതയോടും കൂടെ പറഞ്ഞു – കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ളേ. അത് വളരെ നിർണായകമായ റൗണ്ടായിരുന്നു.
തുടർന്ന്, 115.5 പോയിന്റു നേടിയ ഈ മിടുക്കിക്കു പിന്നിൽ 2.5 പോയിന്റിന്റെ വ്യത്യാസത്തോടെ മാണ്ഡ്യരൂപതയിൽ നിന്നുള്ള D വിഭാഗക്കാരി നിമ ലിന്റോ രണ്ടാമതെത്തി.
അഞ്ചരലക്ഷത്തോളംപേർ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസാണ് ലോഗോസ്. അത്രയും പേരിൽ നിന്നും ഒന്നാമതെത്തിയ പ്രായംകുറഞ്ഞ വിജയി എന്ന ഖ്യാതിയും ഇനി ഈ കൊച്ചു മിടുക്കിയ്ക്കു സ്വന്തം. ലോഗോസ് ക്വിസ് ഒന്നാം സമ്മാനം വിശുദ്ധനാട് സന്ദർശിക്കുവാനുള്ള അവസരമാണ് മെറ്റിൽഡയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.