
ഫാ.വില്യം നെല്ലിക്കൽ
റോം: മെത്രാന്മാര്‍ പിതൃസ്ഥാനീയരാണെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ സമാപനത്തിൽ ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
സഭാധികാരികളുടെ ഉത്തരവാദിത്ത്വം ദൈവജനത്തിന് പിതാക്കാന്മാരുടേതുപോലെയാണെന്നും, ഇത് കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തവുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭാധികാരികളായ മെത്രാന്മാര്‍ ദൈവജനത്തിന്‍റെ പിതൃസ്ഥാനീയരാണ്. അതിനാൽ, നല്ല പിതാക്കന്മാര്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അവേശം പകരുകയും, അവരെ ഒന്നിച്ചു കൂട്ടുകയും, സര്‍വ്വോപരി സമൂഹത്തിലെ നന്മയും നല്ല പാരമ്പര്യങ്ങളും നശിച്ചുപോകാതെ അവര്‍ക്ക് കൈമാറിക്കൊണ്ട് അവരെ വളര്‍ത്താന്‍ നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നതുപോലെ, വലിയ കുടുംബമായ സഭയിലെ ഓരോ മെത്രന്മാരുടെയും പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
വെല്ലുവിളികളുടെ ഇക്കാലത്ത് പ്രോത്സഹനത്തിന്‍റെ വാക്കുകളിലൂടെ ദൈവജനത്തിന് ശക്തി പകരണം. പ്രതിസന്ധികള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ അജഗണത്തിന്, ദൈവജനത്തിന് സുവിശേഷത്തിന്‍റെ പ്രഘോഷകരും, ഇടയന്മാരുമായി അതിന്റെ പൂർണ്ണതയിൽ വർത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.