
സ്വന്തം ലേഖകന്‍
ബാംഗ്ലൂര്‍: പാറ്റ്നയുടെ മുന്‍ ആര്‍ച്ച് ബിഷപ് വില്ല്യം ഡിസൂസ എസ്.ജെ. ഇനി സഹവികാരിയായി സേവനമനുഷ്ഠിക്കും. പാറ്റ്ന സിറ്റിയയ്ക്ക് പുറത്തുള്ള കന്‍റോണ്‍മെന്‍റ് പ്രദേശത്തെ ദാനാപൂര്‍ സെന്‍റ് സ്റ്റീഫന്‍ ദേവാലയത്തിന്റെ സഹവികാരിയായാണ് ബിഷപ്പ് എമിരിറ്റസ് വില്ല്യം ഡിസൂസ ചാര്‍ജ്ജ്ഏറ്റെടുത്തത്. ഇടവകയിലെ സേവനം തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതായും, ഇടവകയുടെ കൂട്ടായ്മയുടെയും, സൗഹാർദത്തിന്‍റെയും ആത്മീയതയുടെയും ഉന്നതിയ്ക്കായി കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ്പായിരുന്ന കാലഘട്ടത്തിൽ തന്റെ ലളിതമായ ജീവിതത്തിലൂടെയും, സൗമ്യമായ ഇടപെടലുകളിലൂടെയും അതിരൂപതയിലെ ഗ്രാമീണരായ വിശ്വാസികളുടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2020 ഡിസംബര്‍ 9-ന് 74- ാം വയസ്സില്‍ പട്നയിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
1946 മാര്‍ച്ച് 5-ന് കര്‍ണാടകയിലെ മഡാന്ത്യാറില്‍ ജനിച്ച ബിഷപ്പ് എമരിറ്റസ്, തമിഴ്നാട്ടിലെ ഷെംബനഗൂരിലും, പുനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിലുമായി തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.1976 മെയ് 3-ന് ജെസ്യൂട്ട് സഭയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന്, അദ്ദേഹം മുസാഫര്‍പൂരിലെ മൈനര്‍ സെമിനാരിയുടെ റെക്ടറായും, വിവിധ ഇടവകകളിലെ ഇടവക വികാരിയായും, മുസാഫര്‍പൂര്‍ ബിഷപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2005 ഡിസംബര്‍ 12-ന് പുതുതായി രൂപീകൃതമായ ബക്സാര്‍ രൂപതയുടെ ആദ്യത്തെ ബിഷപ്പായി അദ്ദേഹം നിയമിതനായി. 2007 ഒക്ടോബര്‍ 1 നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ പട്നയിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.
44 വര്‍ഷക്കാലത്തെ തന്റെ പൗരോഹിത്യ ജീവിതത്തിൽ, 14 വര്‍ഷക്കാലം ബിഷപ്പായും സേവന മനുഷ്ഠിച്ച ശേഷമാണ് വീണ്ടും ഒരു സഹവികാരിയായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.