മാർച്ച് 25: മംഗളവാർത്ത

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും തമ്മിൽ ബന്ധമുണ്ട്

ഇന്ന് മംഗളവാർത്ത തിരുന്നാൾ. ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത – ലോകരക്ഷകന്റെ ജനനം – ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്തിന്റെ അനുസ്മരണം. ഇന്ന് ദിവ്യബലിയിൽ നാം ധ്യാനിക്കുന്നത് ലൂക്ക1:26-38 ആണ്. യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും (ലൂക്ക 1:5-25) തമ്മിൽ ബന്ധമുണ്ട്. യേശുവിന്റെ ജനത്തെക്കുറിച്ചുള്ള അറിയിപ്പ് തുടങ്ങുന്നത് തന്നെ ആറാം മാസത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. സഖറിയായ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടതിന്റെ ആറാം മാസം. എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാം മാസം. രണ്ടു അറിയിപ്പുകളും തമ്മിലുള്ള മറ്റൊരു ബന്ധം, രണ്ടു രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് ഗബ്രിയേൽ മാലാഖയാണ് എന്നുള്ളതാണ്.

എന്നിരുന്നാലും, രണ്ടു അറിയിപ്പുകളിലും ഒത്തിരിയേറെ വ്യത്യാസങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കാം:

ഒന്ന്, സഖറിയയ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുന്നത് ജറുസലേം ദേവാലയത്തിൽ വച്ചാണ്. ജറുസലേം ദേവാലയം യഹൂദരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം അവരുടെ ഇടയിൽ കുടികൊള്ളുന്ന സ്ഥലം. അത്രയ്ക്കും പ്രധാനപ്പെട്ട ഒരു സ്ഥലം. അവിടെയാണ് സഖറിയയ്ക്കു മാലാഖ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, മറിയത്തിനു പ്രത്യക്ഷപ്പെടുന്നതാകട്ടെ, നസറത്തിൽ വച്ചും. നസറത്ത് പട്ടണം, അത്രയ്ക്കും പ്രാധാന്യമൊന്നും ഇല്ലാത്ത ഒരു ചെറു പട്ടണമായിരുന്നു. ജറുസലേമിൽ നിന്നും ദൈവാലയത്തിൽ നിന്നും ഏറെ അകലത്തിൽ സ്ഥിതിചെയ്തിരുന്ന പട്ടണം.

രണ്ട്, സഖറിയാ ജറുസലേം ദൈവാലയത്തിലെ പുരോഹിതനായിരുന്നു. മറിയമാകട്ടെ, ഒരു സാധാരണ പെൺകുട്ടിയും. യാതൊരു മഹിമയും പ്രാധാന്യവും അവകാശപ്പെടാനില്ലാത്ത നസറത്തിലെ ഒരു സാധാരണ പെൺകുട്ടിയായ മറിയത്തിനാണ് ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത കേൾക്കാൻ ഭാഗ്യമുണ്ടായത്.

നമ്മുടെ എളിയ ജീവിതത്തിനും വളരെ പ്രതീക്ഷ നൽകുന്ന ഒരു സന്ദേശം ഈ തിരുന്നാൾ നൽകുന്നുണ്ട്. നമ്മുടെ ജീവിതവും, അത് എത്രതന്നെ എളിയരീതിയിലുള്ളതാണെങ്കിലും, ദൈവീകപദ്ധതിയുടെ ഭാഗമാണ് എന്നുള്ള സന്ദേശം. മാലാഖയുടെ സന്ദേശം കേൾക്കുന്ന മറിയത്തിന്റെ പ്രതികരണം “ഇതെങ്ങനെ സംഭവിക്കും” എന്നാണ്. പലപ്പോഴും, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും കാണുമ്പോൾ നാമും അത്ഭുതപ്പെടാറില്ലേ, ദൈവമേ ഇതെന്താ ഇങ്ങനെ എന്ന്. നമ്മുടെ ജീവിതം മുഴുവനും ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി കാണാനും, ആ പദ്ധതിയോടു പൂർണ്ണമായി സഹകരിക്കാനും നമുക്ക് സാധിക്കട്ടെ.

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago