Categories: Daily Reflection

മാർച്ച് 13: യോനായും ദക്ഷിണദേശത്തെ രാജ്ഞിയും

യേശുവിന്റെ ഉയിർപ്പ് നമ്മുടെ മുന്നിൽ, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ അടയാളമായി നിൽക്കുകയാണ്

ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗങ്ങൾ പശ്ചാത്താപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നതിനായി അടയാളം ആവശ്യപ്പെടുന്നവർക്കെതിരെയുള്ള ശക്തമായ വിമർശനമാണ് ലൂക്കാ 11:29-32. അനുതപിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്, യേശു തങ്ങളുടെ മദ്ധ്യേ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും മാനസാന്തരപ്പെടാത്ത ജനതയെ യേശു വിളിക്കുന്നത് “ദുഷിച്ച തലമുറ” എന്നാണ്. അവർക്കു യേശുകൊടുക്കുന്ന അടയാളം യോനായുടെ അടയാളമാണ്. നിനെവെ നിവാസികൾ പശ്ചാത്തപിക്കാൻ യോനായുടെ പ്രസംഗം കാരണമായിത്തീർന്നു. പക്ഷെ, എങ്ങനെയാണ് യോനാ അടയാളമായിത്തീർന്നതെന്ന് ലൂക്ക സുവിശേഷകൻ ഇവിടെ പറയുന്നില്ല. യേശുവിന്റെ വാക്കുകളായി സമാന്തരസുവിശേഷകനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “യോനാ മൂന്നു രാവും, മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തിൽ കിടന്നതുപോലെ, മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും”. യേശു നൽകുന്ന അടയാളം തന്റെ ഉയിർപ്പാണ്. ഇതിനേക്കാൾ വലിയൊരു അടയാളം നല്കപ്പെടുകയില്ല എന്ന് യേശു പറയുന്നു.

നിനെവെ നിവാസികളെ മനസാന്തരപ്പെടുത്തുന്നതിനായുള്ള യോനായുടെ ദൗത്യത്തെ യേശുവിന്റെ ഉയിർപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്, വരുവാനുള്ള എല്ലാ തലമുറകളും പശ്ചാത്തപിച്ചു ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള അടയാളമാണ്, യേശുവിന്റെ ഉയിർപ്പ് എന്നാണ്.
വിശ്വസിക്കാത്ത തലമുറയെ കുറ്റംവിധിക്കുന്നത് നിനെവെ നിവാസികളും ദക്ഷിണദേശത്തെ രാജ്ഞിയും ആയിരിക്കുമെന്ന് യേശു സൂചിപ്പിക്കുന്നു. ഇവർ രണ്ടു കൂട്ടരും ഇസ്രായേൽക്കാർ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ദൈവത്തെ അറിയാതിരുന്ന വിദൂരസ്ഥലമായ നിനെവേയിലേക്കാണ് പശ്ചാത്താപത്തിനുള്ള ആഹ്വാനവുമായി ദൈവം യോനയെ അയക്കുന്നത്. എന്നിട്ടുപോലും അവർ യോനായുടെ വാക്കുകൾ കേട്ട് വിശ്വസിച്ചു മാനസാന്തരപ്പെടുന്നു. ഇസ്രായേൽക്കാരി അല്ലാതിരുന്ന, ദക്ഷിണദേശത്തെ രാജ്ഞി സോളമൻ രാജാവിന്റെ വിജ്ഞാനം ശ്രവിക്കാൻ “ഭൂമിയുടെ അതിർത്തിയിൽ നിന്ന് വന്നു”. യോനാ ഇസ്രായേലിനു പുറത്തേക്കു പോയി പ്രസംഗിച്ചു മനസാന്തരമുണ്ടാക്കുമ്പോൾ ദക്ഷിണദേശത്തെ രാജ്ഞി ഇസ്രായേലിനു പുറത്തുനിന്നും വന്നു സോളമന്റെ വിജ്ഞാനം ശ്രവിക്കുന്നു. എന്നാൽ, യേശുവിന്റെ സാക്ഷ്യം നേരിട്ട് അനുഭവിക്കുന്ന സ്വജനമായ ഇസ്രായേലിൽ മാത്രം മാറ്റം സംഭവിക്കുന്നില്ല.

യേശുവിന്റെ ഉയിർപ്പ് നമ്മുടെ മുന്നിൽ, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ അടയാളമായി നിൽക്കുകയാണ്. എന്നിട്ടും പശ്ചാത്താപത്തിലേക്കുള്ള യേശുവിന്റെ ക്ഷണം നാം എങ്ങനെയാണ് സ്വീകരിക്കുന്നതെന്നും ഫലം പുറപ്പെടുവിക്കുന്നതെന്നും നമുക്ക് പരിശോധിച്ചറിയാം.

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

5 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago