Categories: Kerala

മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം

സഭയുടെ നിലപാടുകൾ വ്യക്തതയോടെ നിരന്തരം പൊതുജനസമക്ഷം എത്തിക്കുന്നതിലുള്ള അംഗീകാരം...

ജോസ് മാർട്ടിൻ

നെയ്യാറ്റിൻകര: മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് നെയ്യാറ്റിൻകര രൂപതയിലെ അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം. ജനുവരി 11,12 തീയതികളിലായി നടന്നുവന്ന കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് അനിൽ ജോസഫിനെ മധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലത്തീൻ കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ക്ക് പുരസ്ക്കാരം നൽകി ആദരിച്ചത്.

നെയ്യാറ്റിൻകരയിൽ വച്ച് നടന്ന ‘കെ.എൽ.സി.എ. സമുദായ സംഗമത്തിന് കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളൊക്കെ വളരെ പ്രാധാന്യം നൽകിയത് മറക്കാൻ കഴിയില്ല…’ എന്ന കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിലിന്റെ വാക്കുകൾ തന്നെ യഥാർത്ഥത്തിൽ അനിൽ ജോസഫിനുള്ള വലിയൊരംഗീകാരമായിരുന്നു. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കെ.എൽ.സി.എ. സമുദായ സംഗമത്തെയും, കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയെയും മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹം നടത്തിയിട്ടുള്ള പരിശ്രമങ്ങളെ ഒരിക്കലും മറക്കുവാൻ കഴിയുന്നതല്ല.

കെ.എൽ.സി.എ. സമുദായ സംഗമത്തിന്റെ മുന്നൊരുക്കം മാധ്യമ മേഖലയിൽ വളരെ മുൻപുതന്നെ തുടങ്ങുന്നതിന് അനിൽ ജോസഫ് ശ്രദ്ധിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരന്തരം വാർത്തകളും, ഓർമ്മപ്പെടുത്തലുകളും, പ്രോമോകളും മറ്റുമായി കെ.എൽ.സി.എ. സമുദായ സംഗമത്തെയും, കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയെയും നെയ്യാറ്റിൻകര രൂപതയിലെ കാത്തലിക് വോക്‌സിലൂടെ നിറച്ചു നിറുത്തി.

‘നെയ്യാറ്റിന്‍കര രൂപതക്കൊപ്പം, പ്രത്യേകിച്ച് മുന്‍വികാരിയായ സെല്‍വരാജച്ചനില്‍ തുടങ്ങി ജോണിയച്ചന്‍വരെയുളള രൂപതയിലെ മുതിര്‍ന്ന വൈദികരുടെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടിയാണ് ഇവിടം വരെ എത്താന്‍ സാധിച്ചതെന്ന് സന്തോഷത്തോടെ പറയുമ്പോഴും; പലപ്പോഴും അപസ്വരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അപ്പോഴൊക്കെയും പിതാവിന്റേയും, ക്രിസ്തുദാസച്ചന്റെയും പിന്‍തുണയോടെയാണ് അവയൊക്കെ അതിജീവിച്ചിട്ടുള്ളതെന്നും’ അനിൽ ജോസഫ് പറയുന്നു.

വിശുദ്ധ മദർതെരേസാ ദേവാലയത്തിലെ അംഗമെന്ന നിലയിലും, ഇടവകയിലെ ശുശ്രൂഷാ കോ-ഓർഡിനേറ്റർ എന്നനിലയിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് മാധ്യമപ്രവർത്തനത്തിനിടയിലും സമയം കണ്ടത്തുന്നത് അഭിനന്ദാർഹവും, മാതൃകയുമാണ്. ഇത് അർഹതയുള്ള അംഗീകാരമാണ്, സഭയുടെ നിലപാടുകൾ വ്യക്തതയോടെ നിരന്തരം പൊതുജനസമക്ഷം എത്തിക്കുന്നതിലുള്ള അംഗീകാരം. കാത്തലിക് വോക്‌സിന്റെ മുഴുനീള പ്രവർത്തകനും കൂടിയായ അനിൽ ജോസഫിന് കാത്തലിക് വോക്‌സ് ടീമിന്റെ അഭിനന്ദനങ്ങൾ, ആശംസകൾ.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

2 days ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago