
സ്വന്തം ലേഖകൻ
എറണാകുളം: മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില്‍ കെഎല്‍സിഎയുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ ഇരകളുടെ വാക്കുകള്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്തതിന് മാധ്യമങ്ങള്‍ക്കുനേരെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ 6-ാം ചട്ടം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെഎല്‍സിഎ സംസ്ഥാനസമിതി കുറ്റപ്പെടുത്തി.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടം പ്രകാരം നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനും ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ നല്കാന്‍ മുതിര്‍ന്നാല്‍ അത് ഭരണകൂട ഭീകരത മറച്ചുവയ്ക്കാന്‍ പ്രഖ്യാപിക്കുന്ന മാധ്യമ അടിയന്തരാവസ്ഥയായി മാത്രമേ കാണാനാകൂ എന്ന് കെഎല്‍സിഎ സംസ്ഥാന സമിതി വിലയിരുത്തി. ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടുചെയ്യുന്ന ഭരണകൂടത്തിന്‍റെ പിന്തുണയുള്ള മാധ്യമങ്ങളോട് ഡല്‍ഹി സംഭവത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ജനവികാരം ഭയന്ന് നിയന്ത്രണം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണ്, എങ്കിലും ഇത്തരത്തിലുള്ള നടപടികള്‍ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ രാഷ്ട്രത്തിന്‍റെ അസ്ഥിത്വത്തിനുതന്നെ ചേര്‍ന്നതല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.