
പ്രിൻസ്
തൃശൂർ: ‘പ്രാർത്ഥനമാത്രം പോര പ്രവർത്തനവും വേണം, പ്രവർത്തനം മാത്രം പോര പ്രാർത്ഥനയും വേണം’ മഴക്കെടുതികളിൽനിന്ന് നാടിനെ രക്ഷിക്കാൻ, ദുരിതബാധിതരെ പ്രാർത്ഥനയാൽ ശക്തരാക്കാൻ, നിരാശരായവരെ പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്താൻ, ‘ഫിയാത്ത് മിഷന്റെ’ നേതൃത്വത്തിൽ “പ്രാർത്ഥനാ പെട്ടകം” തയാറാണ്. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് 11 ഞായറാഴ്ചയാണ് പ്രാർത്ഥനാ യജ്‌ഞം ആരംഭിച്ചത്.
രാജ്യമെമ്പാടും, പ്രത്യേകിച്ച് കേരള ജനത അനുഭവിക്കുന്ന പ്രളയദുരിതങ്ങൾക്കെതിരെ കരങ്ങളുയർത്തി കൈകൾ കൂപ്പി പ്രാർത്ഥിക്കുവാൻ ഫിയാത്ത് മിഷന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ പെട്ടകം തുറന്നിരിക്കുന്നത്. തൃശ്ശൂർ പുത്തൻപള്ളിയുടെ സമീപമുള്ള മാതാനികേതനിൽ എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രത്യേക നിയോഗവുമായി മധ്യസ്ഥം പ്രാർത്ഥിക്കുവാൻ ഒരുമിച്ചു കൂടുന്നത്.
വൈദികർ, സന്യസ്തർ, അൽമായർ, സംഘടനകൾ, കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മകൾ, കുടുംബ സമ്മേളനയൂണിറ്റുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ദുരന്തമനുഭവിക്കുന്നവരെ നേരിട്ട് സഹായിക്കാൻ സാധിക്കാത്ത എല്ലാ വിശ്വാസികൾക്കും ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാവുന്നതാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.