
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്‍റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്‍റെ പുതിയ മെത്രാനായി. പൂനയിലെ കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ സുന്നഹദോസിന്‍റെ അപേക്ഷയിന്‍പ്രകാരം പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായുടെ മെത്രാനായി പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ ഫാ. ഡോ. ആന്‍റണി കാക്കനാട്ടിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാതോലിക്കേറ്റ് സെന്‍ററില്‍ സുവിശേഷസംഘത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്‍റെ സഹായമെത്രാനായി മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോറെപ്പിസ്കോപ്പയെ പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്‍റെ മുഖ്യവികാരിജനറാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
പൂന-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മേജര്‍ ആരക്കിഎപ്പിസ്കോപ്പല്‍ അഡ്മിനിസ്ട്രേറ്ററായി ഡോ. തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായെ
ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവാ നിയമിച്ചു.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നു പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലും നടന്നു. നിയുക്ത
മെത്രാ?ാരെ കാതോലിക്കാബാവാ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. ഇവര്‍ സ്ഥാനമേല്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും.
ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, വിന്‍സെന്‍റ് മാര്‍ പൗലോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജേക്കബ് പുന്നൂസ്,
ശ്രീ. ജോണ്‍ മത്തായി എന്നിവര്‍ സന്നിഹിതരായിരുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.