
അനിൽ ജോസഫ്
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ ഹെയ്സ് എസ്. ജാക്സന്റെ കവിതയും ഉള്‍പ്പെടുത്തിയിരുന്നു. ‘ഇടറി വീഴാതെ നാം കരുതലായ് കാവലായ്’ എന്ന് തുടങ്ങുന്ന കവിത “മഹാവ്യാധിയില്‍ മനമിടറാതെ” എന്ന ശീര്‍ഷകത്തിലാണ് ഹെയ്സ് രചിച്ചത്. അക്ഷര വൃക്ഷം എന്ന പേരില്‍ ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തിലായിരുന്നു ഹെയ്സ് കവിത രചിച്ചത്.
തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ 10-Ɔο ക്ലാസ് വിദ്യാര്‍ഥിയായ ഹെയ്സ് ഈ സ്കൂളിലെ തന്നെ അധ്യാപികയായ ജന്റില്‍ഡയുടെയും ആര്‍ട്ടിസ്റ്റായ സാജു ജാക്സന്റെയും മകനാണ്. തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് സെന്റ് പീറ്റര്‍ ഇടവകാഗമാണ് ഹെയ്സ്.
ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ കുട്ടികള്‍ ലോക്ഡൗണ്‍ കാലത്ത് രചിച്ച 14 കവിതകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹെയ്സ് എസ്. ജാക്സണ്‍ എഴുതിയ കവിതയുടെ പൂര്‍ണ്ണ രൂപം
ഇടറി വീഴാതെ നാം
മാനസങ്ങള്‍ ചേര്‍ത്ത്
കരുതലായ് കാവലായ്
മാറി നില്‍ക്കാം
നമ്മളീ, ദുരിത സാഗരം താണ്ടുവാന്‍
ഹൃദയ നാളങ്ങള്‍ കോര്‍ത്ത് വെക്കാം
ലോകമേ, നീ തോല്‍ക്കില്ലൊരിക്കലും
ഏത് നിറമുള്ള, മനുഷ്യരാണെങ്കിലും
എത്ര കൊടുമുടികള്‍ പര്‍വതങ്ങള്‍ താണ്ടി
എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍
എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍
എത്ര തീയില്‍ അമര്‍ന്നവര്‍ നമ്മള്‍
ഉയര്‍ത്തെണീക്കാനായ് ജനിച്ചവര്‍ നമ്മള്‍
മരിക്കിലും ഒരിക്കലും തോല്‍ക്കില്ല നമ്മള്‍
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.