
ഫാ.ജിബിൻ ജോസ്
കൊച്ചി: മദർ കാർല ബോർഗേറിയാൽ സ്ഥാപിതമായ മനുഷ്യാവതാര പ്രേഷിത സഭയിൽ 2 സമർപ്പിതർ കൂടി ക്രിസ്തുവിന്റെ പാതയിൽ ചരിക്കുവാൻ അംഗങ്ങളായി. ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം മനുഷ്യാവതാര പ്രേഷിത സഭയിൽ ഇവർ അംഗങ്ങളായി എന്നതാണ് പ്രത്യേകത. വിയറ്റ്നാമിൽ നിന്നുമുള്ള സിസ്റ്റർ അന്ന ട്രാൻതി ഹെയ്‌നും, തിരുവനന്തപുരത്തെ പുല്ലുവിളയിൽ നിന്നുമുള്ള ബ്രദർ സ്റ്റെഫിൻ പീറ്ററുമാണ് വി.പത്രോസിന്റെയും വി.പൗലോസിന്റെയും തിരുനാൾ ദിനത്തിൽ സഭാ വസ്ത്രവും, പ്രഥമ വ്രത സ്വീകരണവും നടത്തിയത്.
മനുഷ്യാവതാര പ്രേഷിത സഭയിൽ വിയറ്റ്നാമിൽ നിന്നുമുള്ള പ്രഥമ അർത്ഥിയാണ് സിസ്റ്റർ അന്ന ട്രാൻതി എന്നത് സഭാസമൂഹത്തിന് വലിയ സന്തോഷത്തിന് കാരണമാണ്. റോമിലെ ഫ്രസക്കാത്തി രൂപതയിലെ വികാരി ജനറലാണ് PMI മദർ ജനറലിന്റെ സാനിധ്യത്തിൽ സിസ്റ്റർ അന്ന ട്രാൻതിയുടെ പ്രഥമ വ്രത സ്വീകരണകർമ്മത്തിന് നേതൃത്വം നൽകിയത്.
അതേസമയം, ബ്രദർ സ്റ്റെഫിൻ പീറ്റർ സഭാവസ്ത്രം സ്വീകരിച്ചത് PMI സുപ്പീരിയർ ഡെലഗേറ്റ് ഫാ.സേവ്യർ പനക്കലിൽ നിന്ന്, എറണാകുളത്തെ സെന്റ് പോൾസ് മേജർ സെമിനാരിയിൽ വച്ചാണ്.
2015-ലാണ് രണ്ടുപേരും മനുഷ്യാവതാര പ്രേഷിത സഭയിൽ പരിശീലനം ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്താണെങ്കിലും ജീവിതത്തിലെ വലിയൊരു സ്വപ്നം നിറവേറിയതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.