
ഫാ.ജിബിൻ ജോസ്
കൊച്ചി: മദർ കാർല ബോർഗേറിയാൽ സ്ഥാപിതമായ മനുഷ്യാവതാര പ്രേഷിത സഭയിൽ 2 സമർപ്പിതർ കൂടി ക്രിസ്തുവിന്റെ പാതയിൽ ചരിക്കുവാൻ അംഗങ്ങളായി. ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം മനുഷ്യാവതാര പ്രേഷിത സഭയിൽ ഇവർ അംഗങ്ങളായി എന്നതാണ് പ്രത്യേകത. വിയറ്റ്നാമിൽ നിന്നുമുള്ള സിസ്റ്റർ അന്ന ട്രാൻതി ഹെയ്‌നും, തിരുവനന്തപുരത്തെ പുല്ലുവിളയിൽ നിന്നുമുള്ള ബ്രദർ സ്റ്റെഫിൻ പീറ്ററുമാണ് വി.പത്രോസിന്റെയും വി.പൗലോസിന്റെയും തിരുനാൾ ദിനത്തിൽ സഭാ വസ്ത്രവും, പ്രഥമ വ്രത സ്വീകരണവും നടത്തിയത്.
മനുഷ്യാവതാര പ്രേഷിത സഭയിൽ വിയറ്റ്നാമിൽ നിന്നുമുള്ള പ്രഥമ അർത്ഥിയാണ് സിസ്റ്റർ അന്ന ട്രാൻതി എന്നത് സഭാസമൂഹത്തിന് വലിയ സന്തോഷത്തിന് കാരണമാണ്. റോമിലെ ഫ്രസക്കാത്തി രൂപതയിലെ വികാരി ജനറലാണ് PMI മദർ ജനറലിന്റെ സാനിധ്യത്തിൽ സിസ്റ്റർ അന്ന ട്രാൻതിയുടെ പ്രഥമ വ്രത സ്വീകരണകർമ്മത്തിന് നേതൃത്വം നൽകിയത്.
അതേസമയം, ബ്രദർ സ്റ്റെഫിൻ പീറ്റർ സഭാവസ്ത്രം സ്വീകരിച്ചത് PMI സുപ്പീരിയർ ഡെലഗേറ്റ് ഫാ.സേവ്യർ പനക്കലിൽ നിന്ന്, എറണാകുളത്തെ സെന്റ് പോൾസ് മേജർ സെമിനാരിയിൽ വച്ചാണ്.
2015-ലാണ് രണ്ടുപേരും മനുഷ്യാവതാര പ്രേഷിത സഭയിൽ പരിശീലനം ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്താണെങ്കിലും ജീവിതത്തിലെ വലിയൊരു സ്വപ്നം നിറവേറിയതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.