
ജോസ് മാർട്ടിൻ
ആലപ്പുഴ: സുനാമി അനുസ്മരണ ദിനത്തോടനുബന്ധിച്ച് മത്സ്യതൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അവഗണനയ്ക്കെതിരെയുള്ള പ്രതിക്ഷേധമായി ആലപ്പുഴ രൂപതാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരംഭിച്ച കളക്ടറേറ്റ് മാർച്ച് വികാരി ജനറൽ മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം ഉത്‌ഘാടനം ചെയ്തു.
തുടർന്ന്, കെ.എൽ.സി.എ. രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്ത മാർച്ച് പ്രസിഡന്റ് ജോൺ ബ്രിട്ടോ നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.വൈ. ജേക്കബ്, മുൻ രൂപതാ പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉത്‌ഘാടനത്തിന് രൂപത ജനറൽ സെക്രട്ടറി ഇ.വി. രാജു സ്വാഗതവും, ട്രഷറർ ബിജു ജോസി നന്ദിയും പറഞ്ഞു.
15 വർഷത്തിനിപ്പുറം വിലയിരുത്തുമ്പോൾ സുനാമിക്ക് മുൻപും – സുനാമിക്ക് ശേഷവും ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലപ്പുഴയുടെ തീരത്തിന് ഇനിയും ശാപമോക്ഷം കിട്ടിയിട്ടില്ല എന്ന് കെ.എൽ.സി.എ. തിരിച്ചറിയുന്നു, സുനാമി സമരകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. അഴിക്കടലിലെ രണ്ടു പാലങ്ങളിൽ ഒരുപാലം പൂർത്തിയാകാതെയും, അപ്പ്രോച്ച് റോഡ് പണിയാതെയും കിടക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല. കൂടാതെ, അന്ധകാരൻഅഴിയിൽ ടൂറിസം വികസനം എന്ന പേരിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ മേൽക്കൂര ഇല്ലാതെ പരിതാപകരമായ അവസ്ഥയിലാണ്.
അർത്തുങ്കൽ, ചെത്തി ഫിഷിങ് ഹാർബറുകൾക്ക് മാറിമാറി വരുന്ന സർക്കാരുകൾ ബജറ്റിൽ വകകൊള്ളിക്കുമെങ്കിലും ഒന്നും ഇതുവരെയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റമശ്ശേരി, ചെല്ലാനം പ്രദേശങ്ങളിൽ നിരന്തരമായ കടൽകയറ്റം ഉണ്ടായിട്ടും ശാശ്വതമായാ പരിഹാരം നല്കപ്പെടുന്നില്ല. ഇതിനെല്ലാം ബന്ധപ്പെട്ട ഭരണകർത്താക്കൾ ഉത്തരം നൽകേണ്ടതുണ്ട്. ഇത് ഒരു സൂചനാ പ്രതിഷേധം മാത്രമാണെന്നും 2020 പൂർത്തി ആകുമ്പോൾ നിലവിൽ നൽകപ്പെട്ടിരിക്കുന്നു വാഗ്ദാനങ്ങലെങ്കിലും പാലിക്കപ്പെടാത്തപക്ഷം വലിയ പ്രതിക്ഷേധങ്ങൾ ഉണ്ടാവുമെന്നും കെ.എൽ.സി.എ. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ കാത്തലിക് വോക്സ് ന്യൂസിനോട് പറഞ്ഞു.
2004-ൽ കേരളാ തീരത്ത് ആഞ്ഞടിച്ച സുനാമി മൽസ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിരുന്നു. മൽസ്യതൊഴിലാളികളുടെ ഉപജീവന മാർഗമായ വള്ളവും, വലയും തുടങ്ങി വൻനാശനഷ്ടങ്ങളാണ് നേരിട്ടത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.