
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി ജനുവരിയില്‍ 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നെയ്യാറ്റിന്‍കര രൂപത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും, ലത്തീന്‍ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം നല്‍കിയായിരിക്കും ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കരയില്‍ നടക്കുകയെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
സമുദായ സംഗമത്തിന്റെ ഭാഗമായി ലത്തീന്‍ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് നല്‍കിയ അവകാശ പത്രികയുടെ തുടര്‍ നടപടികളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്യും. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററാണ് ജനറല്‍ കൗണ്‍സിലിന്റെ പ്രധാന വേദി.
10-ന് കേരളത്തിലെ ലത്തീന്‍ രൂപതകളിലെ മതമേലധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നടക്കും. 11-ന് രാവിലെ 10.30 മുതല്‍ 12 രൂപതകളിലെയും ബിഷപ്പുമാരും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം നടക്കും. തുടര്‍ന്ന് കെആര്‍എസല്‍സിസി പ്രതിനിധി സമ്മേളനം ഉണ്ടാവും .
വെകിട്ട് 11 രൂപതകളിലെ പ്രതിനിധികള്‍ കുഴിച്ചാണി, ആറയൂര്‍, വ്ളാത്താങ്കര, മരിയാപുരം, തിരുപുറം, പത്തനാവിള, മുളളുവിള, നെല്ലിമൂട്, മംഗലത്ത്കോണം, മാറനല്ലൂര്‍, മാരായമുട്ടം തുടങ്ങിയ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശനം നടത്തും.
12 ന് രാവിലെ 11 രൂപതകളിലെ ബിഷപ്മാര്‍ സന്ദര്‍ശനം നടത്തുന്ന ദേവാലയങ്ങളില്‍ രാവിലെ 6.30-ന് പ്രത്യേക ദിവ്യബലികള്‍ അര്‍പ്പിക്കും. 12 ന് ഉച്ചയോടെ പരിപാടികള്‍ക്ക് സമാപനമാവും.
കെആര്‍എല്‍സിസി പ്രസിഡന്റ് ഡോ.ജോസഫ് കരിയില്‍, തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, വാരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തുടങ്ങിയവര്‍ ജനറല്‍ അസംബ്ലിക്ക് നേതൃത്വം നല്‍കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.