
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന മുസ്ളീം പൗരന്മാരുടെ കൗണ്‍സിലും, യുണെസ്കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അറേബ്യന്‍ നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി പങ്കെടുത്ത് സംസാരിച്ചു.
മതാന്തര വിദ്യാഭ്യാസം പ്രത്യാശയുടെ പ്രവര്‍ത്തനവും, ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് മോണ്‍സിഞ്ഞോര്‍ സംസാരിച്ചത്.
പുതിയ തലമുറയുടെ വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ജീവിതത്തിന്‍റെ ആത്യന്തികമായ അര്‍ത്ഥവും, ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങളും കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നതാണെന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മോണ്‍സിഞ്ഞോര്‍ തന്‍റെ വാക്കുകള്‍ ആരംഭിച്ചത്. ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാന്‍ വിദ്യാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവവുമായുള്ള ഓരോ വ്യക്തിയുടെയും ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനും, കൂടുതല്‍ മാനുഷികവും സാഹോദര്യവുമായ ഒരു സമൂഹത്തിനായി എല്ലാ മനുഷ്യരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും മതാന്തരവിദ്യാഭ്യാസം സഹായകരമാകുമെന്നും, ഇതിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായും അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍തയ്യീബും അബുദാബിയില്‍ ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെന്നും മോണ്‍സിഞ്ഞോര്‍ ചൂണ്ടിക്കാട്ടി.
വൈവിധ്യങ്ങളോടുള്ള അഗാധമായ ആദരവോടെ, വിവിധ വിശ്വാസങ്ങളിലുള്ള ആളുകള്‍ പരസ്പരം അറിയാനും ബഹുമാനിക്കാനും പഠിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു മതാന്തരവിദ്യാഭ്യാസം ഏറെ അവശ്യമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.