
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന മുസ്ളീം പൗരന്മാരുടെ കൗണ്‍സിലും, യുണെസ്കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അറേബ്യന്‍ നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി പങ്കെടുത്ത് സംസാരിച്ചു.
മതാന്തര വിദ്യാഭ്യാസം പ്രത്യാശയുടെ പ്രവര്‍ത്തനവും, ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് മോണ്‍സിഞ്ഞോര്‍ സംസാരിച്ചത്.
പുതിയ തലമുറയുടെ വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ജീവിതത്തിന്‍റെ ആത്യന്തികമായ അര്‍ത്ഥവും, ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങളും കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നതാണെന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മോണ്‍സിഞ്ഞോര്‍ തന്‍റെ വാക്കുകള്‍ ആരംഭിച്ചത്. ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാന്‍ വിദ്യാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവവുമായുള്ള ഓരോ വ്യക്തിയുടെയും ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനും, കൂടുതല്‍ മാനുഷികവും സാഹോദര്യവുമായ ഒരു സമൂഹത്തിനായി എല്ലാ മനുഷ്യരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും മതാന്തരവിദ്യാഭ്യാസം സഹായകരമാകുമെന്നും, ഇതിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായും അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍തയ്യീബും അബുദാബിയില്‍ ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെന്നും മോണ്‍സിഞ്ഞോര്‍ ചൂണ്ടിക്കാട്ടി.
വൈവിധ്യങ്ങളോടുള്ള അഗാധമായ ആദരവോടെ, വിവിധ വിശ്വാസങ്ങളിലുള്ള ആളുകള്‍ പരസ്പരം അറിയാനും ബഹുമാനിക്കാനും പഠിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു മതാന്തരവിദ്യാഭ്യാസം ഏറെ അവശ്യമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.