
സ്വന്തം ലേഖകന്‍
കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അദ്ധ്യായന വര്‍ഷത്തിനു തുടക്കമായി. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസാണ് ഈയൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യായന വര്‍ഷം ആരംഭിച്ചത്. കുട്ടികളുടെ ഭൗതികവും ആത്മീയവും സാന്മാര്‍ഗ്ഗികവുമായ വളര്‍ച്ചയോടൊപ്പം പ്രകൃതിസ്നേഹവും പരസ്പര സാഹോദര്യവും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അച്ചന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ വിശേഷ ദിവസങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആഘോഷിക്കുവാന്‍ അച്ചന്‍ ആഹ്വാനം ചെയ്തു.
ഈ അധ്യായന വര്‍ഷം പുതുതായി പ്രവേശനം നേടുന്ന കുട്ടികളെ തിരിനാളങ്ങളും, പൂക്കളും നല്‍കി സ്വീകരിച്ചു. വചനബോധന പ്രധാന അധ്യാപിക ശ്രീമതി ജയന്തി, മറ്റ് അധ്യാപകര്‍, വിവിധ സമിതികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.