
സ്വന്തം ലേഖകൻ
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല. ആരോപണസംബന്ധമായ ചോദ്യം ചെയ്യലിന് കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ അത്യാവശ്യം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായാണ് ഈ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
വികാരി ജനറാൾ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടംത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടത്തെ സഹായിക്കാനായി ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
ഇതുവരെയും നൽകിയ സഹായങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സർക്കുലറിലുടെ ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.
രൂപതാ അഡ്മിനിസ്ട്രേറ്റർ അല്ല മറിച്ച്, ബിഷപ്പിന്റെ അഭാവത്തിൽ രൂപതയുടെ കാര്യങ്ങൾ നിർവഹിക്കുന്ന താൽക്കാലിക ചുമതലക്കാരനാണ് വികാരി ജനറലായ മോൺ. മാത്യു കോക്കാടം.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.