
ഫാ. ജസ്റ്റിൻ ഡി.ഇ., റോം
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മ തിരുനാൾ പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ മാതാവ്” എന്നപേരിൽ ആഘോഷിക്കുവാൻ റോമൻ കലണ്ടറിൽ ചേർത്തു. ആരാധനാക്രമത്തിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഈ വർഷം മുതൽ ഉൾപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് നിഷ്ക്കർഷിച്ചിട്ടുണ്ട്.
ഇത് ഒരു ഓർമ്മ തിരുനാൾ ആയതിനാൽ ഈ ദിവസത്തിന്റേതായ പ്രത്യേക വായനകൾ ഉണ്ടായിരിക്കും. യാമപ്രാർത്ഥനയിൽ പോപ്പ് പോൾ ആറാമന്റെ “മറിയം സഭയുടെ മാതാവ്” എന്ന പ്രബോധനം ഉൾപ്പെടുത്തും.
ഈ തിരുനാൾ ഡിക്രി പ്രഖ്യാപനം മാർച്ച് 3 ശനിയാഴ്ച നടത്തിയത് ആരാധനാ തിരുകർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ്.
തിരുസംഘ ചുമതല വഹിക്കുന്ന കർദിനാൾ റോബർട്ട് സാറ ഇപ്രകാരം പറഞ്ഞു: പോപ്പിന്റെ ഈ തീരുമാനം സഭാപാരമ്പര്യത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ, സമർപ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളർത്തുവാൻ സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാൾ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്.
ഈ പുതിയ ഡിക്രിയിലുടനീളം തിരുസഭയിലെ ആരാധനാ പാരമ്പര്യത്തിലെ മരിയൻ തിയോളജിയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന് എപ്രകാരം സഭയുടെയും ക്രിസ്തുവിന്റെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ പോപ്പ് ലിയോയുടെയും പ്രസിദ്ധങ്ങളായ ഉദ്ബോധനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്.
ഈ ഡിക്രി ഒപ്പുവച്ചിരിക്കുന്നത് 2018 ഫെബ്രുവരി 11-ന് ലൂർദ്മാതാവിന്റെ തിരുനാൾ ദിനത്തിലാണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.