
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് സഞ്ചരിക്കാനുളള മേഴ്സിഡസ് ബന്‍സ് സ്പേണ്‍സര്‍ ചെയ്യ്ത പുതിയ ഇലക്ട്രിക് കാറെത്തി. പോപ്പ് മൊബൈല്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ഈ വാഹനത്തിലാവും ഇനി പാപ്പ വത്തിക്കാനിലെ പൊതുദര്‍ശന പരിപാടികളിലെത്തുക. പാപ്പയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യകമായി തയ്യാറാക്കിയതാണ് പുതിയ വാഹനം.
2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായാണ് പുതിയ വാഹനമെന്ന് മേഴ്സിഡസ് ബന്‍സ് അധികൃതര്‍ പറഞ്ഞു. മേഴ്സിഡസ് ബന്‍സ് സിഇഓ ഒല-കല്ലേനിയസ് വത്തിക്കാനില്‍ നേരിട്ടെത്തിയാണ് വാഹനം സമ്മാനിച്ചത്. ജി ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന ഇലക്ട്രിക് വാഹനത്തിന്‍റെ പ്രവര്‍ത്തന രീതിയും പാപ്പക്ക് വിവരിച്ച് നല്‍കി. അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു ദര്‍ശന പരിപാടിയില്‍ പാപ്പ പുതിയ വാഹനത്തിലാവും എത്തുക.
പാപ്പയുടെ അഭ്യര്‍ത്ഥ പ്രകാരം വാഹനം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ എല്ല ജീവനക്കാരും വത്തിക്കാനില്‍ എത്തിയിരുന്നു. 100 വര്‍ഷങ്ങളായി വത്തിക്കാനുമായുളള ബന്ധം അരക്കിട്ടുറപ്പിച്ചാണ് പുതിയ വാഹനം പാപ്പക്ക് ബെന്‍സ് സമ്മാനിക്കുന്നത്.
1930 ല്‍ പയസ് പതിനൊന്നാമന്‍ മുതലുളള പാപ്പമാര്‍ ബെന്‍സിന്‍റെ വാഹനങ്ങളാണ് തെരെഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ബെന്‍സിന്‍റെ വിവിധ മേഖലകളിലെ വൈദഗ്ദ്യമുളളവര്‍ ഫ്രാന്‍സിസ് പാപ്പയുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്പാപ്പക്ക് വേണ്ടി മാത്രമായി ഡിസൈന്‍ ചെയ്യ്ത വാഹനമെന്നാണ് ഇതിനെ സിഇഓ വിശേഷിപ്പിച്ചത്.
വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മേഴ്സിഡസ് ബന്‍സ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് അപൂര്‍വ്വമായാണ്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.