
സ്വന്തം ലേഖകൻ
കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ കെ.ആർ.എൽ.സി.സി.യുടെ പ്രതിഷേധം. ജീവിതം മുഴുവനും ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടി സമർപ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും, ഒളികേന്ദ്രങ്ങളിൽ മറഞ്ഞിരിന്നുകൊണ്ടല്ല, മറിച്ച് വർഷങ്ങളായി നിയമവിധേയമായ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നതെന്നും കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കോൺഫറൻസ് (കെ.ആർ.എൽ.സി.സി.) പറഞ്ഞു. ഫാ.സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഈശോസഭാ സമൂഹം ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബർ 12-ലെ ഒരു മണിക്കൂർ പ്രതിഷേധത്തിൽ കോവിഡ് കാല നിയന്ത്രണങ്ങൾക്കു വിധേയമായി പങ്കുചേരുവാൻ കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ് അറിയിച്ചു.
ഫാ.സ്റ്റാൻ സ്വാമിയുടെ ശ്രമംമുഴുവനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു. ഖനി-ഭൂമാഫിയകളും സ്ഥാപിത താല്പര്യക്കാരും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രത്യേകിച്ച് ആദിവാസികൾക്കു നീതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നെന്നും, അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ആ വന്ദ്യ വൈദികനെ ഭീമ കൊറേഗാവ് കേസിൽ പ്രതിയായി ചേർത്തതെന്നും കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും, അതിന് പൂർണ്ണമായും വിധേയമാക്കാൻ സ്വയംസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന എൺപത്തി മൂന്നുകാരനായ ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും, അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും കെ.ആർ.എൽ.സി.സി. ആവശ്യപ്പെട്ടു.
കേരള ലത്തീൻ സഭാധ്യക്ഷനും, കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ, ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഷാജി ജോർജ്, ഫാ.അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി., ഫാ.ഫ്രാൻസിസ് സേവ്യർ, ആന്റണി ആൽബട്ട്, സ്മിത ബിജോയ്, ആന്റണി നെറോണ എന്നിവർ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.