
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പായി ആഗ്ര അതിരൂപതയിലെ ഫാ.ജോസഫ് തൈക്കാട്ടിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 67 വയസുള്ള ഫാ.ജോസഫ് തൈക്കാട്ടിലിന്റെ നിയമനം 2019 മേയ് 31, വെള്ളിയാഴ്ച റോമിൽ പരസ്യപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 14-ന് കാറപകടത്തിൽ ബിഷപ്പ് തോമസ് തേനാട്ട് മരണപ്പെട്ടതോടെ ഗ്വാളിയർ രൂപതയിലെ മെത്രാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1952 മേയ് 31-ന് കേരളത്തിലെ എനമ്മാക്കൽ ഇടവകാംഗമായി ജോസഫ് തൈക്കാട്ടിൽ ജനിച്ചു. ആഗ്ര രൂപതക്കായി, ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അങ്ങനെ ആഗ്രയിലും അലഹബാദ് സെന്റ് ജോസഫ് സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കി. തുടർന്ന്, 1988 ഏപ്രിൽ 25-ന് പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന്, 1988-1990 കാലയളവിൽ ആഗ്രയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായും, 1990-1999 കാലയളവിൽ ആഗ്രയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ഇടവക വികാരിയായും, 1999-2002 കാലയളവിൽ നോയിഡയിലെ സെന്റ് മേരീസ് ഇടവക വികാരിയായും, 2002-2009 കാലയളവിൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരി റെക്റ്റർ ആയും സേവനമനുഷ്‌ടിച്ചു. 2009-2012 കാലയളവിൽ മഥുരയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരിയായിരുന്നു.
തുടർന്ന്, 2012-2018 കാലയളവിൽ ആഗ്ര അതിരൂപതയിലെ വികാരി ജനറലായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2018-മുതൽ ഭരത്പൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.