
അനില്‍ ജോസഫ്
ബംഗളൂരു : സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ ഓര്‍ഗനൈസേഷന്‍സ് ഡയറക്ടറുമായ ഫാ.ആംബ്രോസ് പിച്ചൈമുത്തുവിനെ ഫ്രാന്‍സിസ് പാപ്പ വെല്ലൂര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു
ബാംഗ്ലൂരിലെ സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിനിടെ, ആര്‍ച്ച് ബിഷപ്പ് നിയുക്ത മെത്രാന് സ്ഥാനിയ ചിഹ്നങ്ങള്‍ കൈമാറി. ബാംഗ്ലൂരിലെ സഹായ മെത്രാന്‍മാരായ ഡോ.ആരോഗ്യരാജ് സതീശ് കുമാര്‍, ഡോ.ജോസഫ് സൂസൈനാഥന്‍ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു.
1966 മെയ് 3ന് തമിഴ്നാട്ടിലെ ചേയൂരില്‍ ജനിച്ച ഫാ.ആംബ്രോസ് 1993 മാര്‍ച്ച് 25ന് വൈദികനായി. ല്യൂവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമിലെ ആഞ്ചെലിക്കത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചെന്നൈ സാന്‍തോം കത്തീഡ്രലിലും പല്ലാവരം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലും സഹ വികാരിയായി സേവനമനുഷ്ഠിച്ചു
ഏഴു വര്‍ഷം ചിങ്കല്‍പുട്ട് രൂപതയുടെ വികാരി ജനറലായിരുന്നു. 2018 മുതല്‍ പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ ഡയറക്ടറായിരുന്നു. 2022ല്‍ അദ്ദേഹം സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായി.
ബിഷപ്പ് സൗന്ദര്‍രാജ് പെരിയനായഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് വെല്ലൂര്‍ രൂപതയില്‍ ഒഴിവ് വന്നത്. മദ്രാസ്മൈലാപ്പൂര്‍ അതിരൂപത വിഭജിച്ച് 1952 നവംബര്‍ 13ന് വെല്ലൂര്‍ രൂപത രൂപീകരിച്ചത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.