
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫാ.അഗസ്റ്റിൻ വരിക്കാക്കൽ SAC അന്തരിച്ചു, 66 വയസായിരുന്നു. മൃതസംസ്‌കാരം 2021 നവംബർ 22 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് തിരുവന്തപുരത്തെ പള്ളോട്ടിഗിരിയിലുള്ള സെമിത്തേരിയിൽ നടക്കും. ഏതാനും നാളുകളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കോവിഡാന്തര രോഗാവസ്ഥയായിരുന്നു മരണകാരണം. തിരുവനന്തപുരം മരിയറാണി സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അച്ചന്റെ ഭൗതീകശരീരം തിങ്കളാഴ്ച രാവിലെ 6.30-ന് പള്ളോട്ടിഗിരിയിൽ എത്തിക്കുകയും, തുടർന്ന് രാവിലെ 10.30 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കുകയും ചെയ്യും ചെയ്യും.
കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നതിനാൽ സാധാരണ രീതിയിലുള്ള മൃതസംസ്കാര ചടങ്ങുകൾ നടത്താൻ സാധിക്കുമെന്ന് ഫാ.ജോയി പാലച്ചുവട്ടിൽ എസ്.എ.സി. അറിയിച്ചു.
എസ്.എ.സി. സഭയിൽ രണ്ടുതവണ പ്രൊവിൻഷ്യൽ സുപ്പീരിയറായും, വൈസ് പ്രൊവിൻഷ്യാളായും സേവനമനുഷ്ഠിച്ച അച്ചന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് രൂപംകൊടുക്കുവാൻ സാധിച്ചിരുന്നു. അരുണാചൽ മിഷന് തുടക്കം കുറിച്ചത് ഫാ.അഗസ്റ്റിൻ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന കാലഘട്ടത്തിലാണ്.
നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോർഡിനേറ്ററായി ഏറെക്കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അച്ചൻ മരിയാപുരം ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിരുന്നു. രൂപതയുടെ 25 വർഷക്കാലത്തെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച ഫാ.അഗസ്റ്റിന്റെ വിയോഗം നെയ്യാറ്റിൻകര രൂപതയെ സംബന്ധിച്ചിടത്തോളം വലിയനഷ്ടവും ആഴമായ ദുഖവുമാണെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ പറഞ്ഞു. രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അച്ചന്റെ വിയോഗത്തിൽ രൂപതയുടെ അനുശോചനം അറിയിച്ചു.
ഇടുക്കിരൂപതയിലെ പാറത്തോട് 1955-ൽ ജനിച്ച ഫാ.അഗസ്റ്റിൻ, 1978-ൽ തന്റെ ഔദ്യോഗിക സഭാപ്രവേശനം നടത്തുകയും, സെമിനാരിപഠനങ്ങൾക്ക് ശേഷം 1981-ൽ വൈദീകപട്ടം സ്വീകരിക്കുകയും ചെയ്തു. നാല്പതുവർഷത്തെ ധന്യമായ പൗരോഹിത്യ ജീവിതത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.