2 രാജാ ;24;8 -17
മത്താ: 7 ; 21 -29
“കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക“.
‘ദൈവേഷ്ടം പ്രവർത്തിച്ചുകൊണ്ട് ജീവിക്കുക’ എന്ന് പഠിപ്പിക്കുകയാണ് യേശു. പ്രാർത്ഥനയോടൊപ്പം നന്മപ്രവൃത്തിയും ചെയ്യണമെന്ന് സാരം. സഹോദരന്റെ വിഷമം കാണാതെ പ്രാർത്ഥനയ്ക്കായി കണ്ണടയ്ക്കുന്നത് വ്യർത്ഥമാണ്. സഹോദരന്റെ വിഷമം പരിഹരിച്ചിട്ട് കർത്താവെ, കർത്താവെ എന്ന് വിളിക്കുമ്പോൾ തീർച്ചയായും ദൈവം കേൾക്കും.
സ്നേഹമുള്ളവരെ, പ്രാർത്ഥനയും, പ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകേണ്ടവരാണ് ക്രിസ്തുമക്കൾ.
പിതാവിന്റെ ഇഷ്ടം നിറവേറ്റണമെങ്കിൽ എന്താണ് ദൈവഹിതമെന്ന് നാം അറിയണം. അത് കർത്താവിൽ നിന്ന് മനസ്സിലാക്കുവാനുള്ള ഒരവസരമാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ കൂടി അറിഞ്ഞ ദൈവേഷ്ടം ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതുമുണ്ട്.
പ്രാർത്ഥന പ്രവർത്തനമാക്കണമെന്ന അറിയിപ്പാണ് ക്രിസ്തു നൽകുന്നത്. ദൈവത്തിന്റെ ഇഷ്ടം അറിയുക എന്നത് നമ്മുടെ ജീവിതത്തിൽ പ്രധാനപെട്ട ഒരു കാര്യമാണ്. അതായത് പ്രാർത്ഥന അവശ്യമായ ഒരു ഘടകമാണെന്ന് സാരം. ജീവിതത്തിൽ അവശ്യമായ പ്രാർത്ഥനയുടെ പൂർത്തീകരണം പ്രവർത്തനത്തിൽകൂടിയാണെന്ന വസ്തുത എപ്പോഴും ഓർക്കേണ്ട ഒരു യാഥാർഥ്യമാണ്.
സ്നേഹപിതാവായ ദൈവമേ, പ്രാർത്ഥന പ്രാണവായുപോലെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കേണമേ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.