
2 രാജാ ;24;8 -17
മത്താ: 7 ; 21 -29
“കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക“.
‘ദൈവേഷ്ടം പ്രവർത്തിച്ചുകൊണ്ട് ജീവിക്കുക’ എന്ന് പഠിപ്പിക്കുകയാണ് യേശു. പ്രാർത്ഥനയോടൊപ്പം നന്മപ്രവൃത്തിയും ചെയ്യണമെന്ന് സാരം. സഹോദരന്റെ വിഷമം കാണാതെ പ്രാർത്ഥനയ്ക്കായി കണ്ണടയ്ക്കുന്നത് വ്യർത്ഥമാണ്. സഹോദരന്റെ വിഷമം പരിഹരിച്ചിട്ട് കർത്താവെ, കർത്താവെ എന്ന് വിളിക്കുമ്പോൾ തീർച്ചയായും ദൈവം കേൾക്കും.
സ്നേഹമുള്ളവരെ, പ്രാർത്ഥനയും, പ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകേണ്ടവരാണ് ക്രിസ്തുമക്കൾ.
പിതാവിന്റെ ഇഷ്ടം നിറവേറ്റണമെങ്കിൽ എന്താണ് ദൈവഹിതമെന്ന് നാം അറിയണം. അത് കർത്താവിൽ നിന്ന് മനസ്സിലാക്കുവാനുള്ള ഒരവസരമാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ കൂടി അറിഞ്ഞ ദൈവേഷ്ടം ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതുമുണ്ട്.
പ്രാർത്ഥന പ്രവർത്തനമാക്കണമെന്ന അറിയിപ്പാണ് ക്രിസ്തു നൽകുന്നത്. ദൈവത്തിന്റെ ഇഷ്ടം അറിയുക എന്നത് നമ്മുടെ ജീവിതത്തിൽ പ്രധാനപെട്ട ഒരു കാര്യമാണ്. അതായത് പ്രാർത്ഥന അവശ്യമായ ഒരു ഘടകമാണെന്ന് സാരം. ജീവിതത്തിൽ അവശ്യമായ പ്രാർത്ഥനയുടെ പൂർത്തീകരണം പ്രവർത്തനത്തിൽകൂടിയാണെന്ന വസ്തുത എപ്പോഴും ഓർക്കേണ്ട ഒരു യാഥാർഥ്യമാണ്.
സ്നേഹപിതാവായ ദൈവമേ, പ്രാർത്ഥന പ്രാണവായുപോലെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കേണമേ.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.