
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക. കഴിഞ്ഞ ദിവസം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ നവവൈദീകന്‍ ഫാ.അരുണ്‍ ഡി.പി.യാണ് മാറനല്ലൂര്‍ ‘ലിറ്റില്‍ഫ്ളവര്‍ പൂവര്‍ ഹോമി’ലെ അന്തേവാസികള്‍ക്കൊപ്പം തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തിയത്. നവവൈദീകനന്റെ സഹോദരൻ ഫാ.കിരൺ രാജ്, മാറനല്ലൂർ ഇടവക വികാരി റവ.ഡോ.ജോണി കെ.ലോറൻസ് എന്നിവർ സഹകാർമികരായി.
പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലാണ് ദൈവത്തിന്റെ സാനിധ്യം കൂടുതലുളളതെന്നും, അതിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നും നവവൈദീകന്‍ പറഞ്ഞു. ദീനസേവസന സഭയിലെ സന്യാസിനിമാരുടെ നേതൃത്വത്തിലാണ് മാറനല്ലൂരിലെ പൂവര്‍ഹോം പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ 19/04/2021- ന് പത്താംങ്കല്ല് ദേവാലയത്തില്‍ വച്ചാണ് ഫാ.അരുണ്‍ ഡി.പി.യുടെ പൗരോഹിത്യ സ്വീകരണം നടന്നത്. വൈദീക വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തീർത്ഥാടന കേന്ദ്രമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യമായിരുന്നു ഫാ.അരുണ്‍ ഡി.പി.
മണിവിള വിശുദ്ധ സ്നാപകയോഹന്നാന്‍ ഇടവാകാഗമായ ഫാ.അരുണ്‍ ഡി.പി. തന്റെ തിയോളജി പഠനം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും, ഫിലോസഫി പഠനം മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റർ ഡയോസിഷൻ സെമിനാരിയിലുമാണ് പൂര്‍ത്തീകരിച്ചത്. മണിവിള സ്വദേശികളായ ദേവാരാജ് ഫിലോമിന ദമ്പതികളുടെ മകനാണ് ഫാ.അരുണ്‍ ഡി.പി. അരുണ ഡി.പി.യാണ് സഹോദരി. സഹോദരൻ ഫാ.കിരണ്‍ രാജ് നെയ്യാറ്റിന്‍കര രൂപതയിലെ ഓലത്താന്നി ഇടവക വികാരിയാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.