ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: വൈദികൻ എന്നാൽ പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കേണ്ട വ്യക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
‘ആത്മദാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മനുഷ്യനാകണം വൈദിക’നെന്നും പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ശേഷം പലേര്‍മൊയിലെ കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“നിങ്ങള്‍ എല്ലാവരും ഇതു എടുത്തു ഭക്ഷിക്കുവിന്‍: ഇതു നിങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ട എന്‍റെ ശരീരമാകുന്നു” എന്ന് ദിവ്യബലിമദ്ധ്യേ വൈദികന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അള്‍ത്താരയില്‍ ഒതുങ്ങേണ്ടവയല്ല പ്രത്യുത, ജീവിതത്തിലേക്കിറങ്ങേണ്ടവയാണെന്നും, അതിനാൽ അനുദിനം മുടക്കംകൂടാതെ നിരന്തരം കൊടുക്കലിന്‍റെയും ആത്മദാനത്തിന്‍റെയും മനുഷ്യനാകണം വൈദികനെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.