ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: വൈദികൻ എന്നാൽ പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കേണ്ട വ്യക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
‘ആത്മദാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മനുഷ്യനാകണം വൈദിക’നെന്നും പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ശേഷം പലേര്‍മൊയിലെ കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“നിങ്ങള്‍ എല്ലാവരും ഇതു എടുത്തു ഭക്ഷിക്കുവിന്‍: ഇതു നിങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ട എന്‍റെ ശരീരമാകുന്നു” എന്ന് ദിവ്യബലിമദ്ധ്യേ വൈദികന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അള്‍ത്താരയില്‍ ഒതുങ്ങേണ്ടവയല്ല പ്രത്യുത, ജീവിതത്തിലേക്കിറങ്ങേണ്ടവയാണെന്നും, അതിനാൽ അനുദിനം മുടക്കംകൂടാതെ നിരന്തരം കൊടുക്കലിന്‍റെയും ആത്മദാനത്തിന്‍റെയും മനുഷ്യനാകണം വൈദികനെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.