
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണവും മരണചിന്തപോലും ഭീതിയായി മാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഒത്തുകൂടിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.
നമ്മുടെ ഹൃദയം പാപാധിക്യത്താല്‍ മാനുഷിക വികാരങ്ങളോടും വേദനയോടും സ്പന്ദിക്കാതാകുമ്പോള്‍ ഭയം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍, ക്രിസ്തുവിന്‍റെ കാരുണ്യം, പിതാവിന്‍റെ കാരുണ്യം അനന്തമാണ്. അത് തിരിച്ചറിഞ്ഞു ജീവിക്കുന്നവർക്ക് ഏതവസ്ഥയിലും പുതുജീവന്‍ ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നമുക്ക് വീഴ്ചകളുണ്ടാകുമ്പോഴും, നാം ക്രിസ്തുവിന്‍റെ ലോലമായ ശബ്ദം കേള്‍ക്കണം. എഴുന്നേല്ക്കൂ, ധൈര്യമായിരിക്കൂ എന്ന് ക്രിസ്തു പറയുന്നത് ഗ്രഹിക്കമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ആത്മീയമായും ശാരീരികമായും വ്യഥകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമുക്ക് കടമയുണ്ട്. ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും പുറത്തുകൊണ്ടുവരുവാൻ, വിമോചനത്തിന്‍റ വചനവും വിമോചകന്‍റെ കടാക്ഷവും നൽകുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പാ ഓർമ്മിപ്പിക്കുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.