Categories: ArticlesEditorial

പറയാതെ വയ്യ..

© ഷെറി ജന.സെക്രട്ടറി കെ.എൽ.സി.എ

പറയാതെ വയ്യ..

വിശുദ്ധയാവുന്നതിനു മുമ്പ് തന്നെ ജീവിക്കുന്ന വിശുദ്ധയായി മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു മദർ തെരേസ. വിശുദ്ധ മദർ തെരേസ ജീവൻ നൽകിയ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന് ഇൻറർനെറ്റിൽ പരതിയാൽ 1950 മുതൽ കൽക്കത്ത തെരുവീഥികളിൽ അനാഥർക്കും നിരാലംബർക്കും രോഗികൾക്കും ഈ സമൂഹം ചെയ്തുവരുന്ന സേവനങ്ങൾ പല കുറിപ്പുകളും വാർത്തകളുമായി കാണാം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ‘മിഷനറീസ് ഓഫ് ചാരിറ്റി’ വാർത്തകളിൽ നിറയുന്നത് സ്ഥാപനത്തിന് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അനുമതി നിഷേധിച്ച കാര്യമാണ്. പലരുടെയും കണ്ണിൽ ഒരു കരടായി ഈ വാർത്ത കുടുങ്ങിയിട്ടുണ്ട്.

എന്താണ് സംഭവം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റിൽ നിന്നാണ് വാർത്തയുടെ തുടക്കം. മദർതെരേസ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നും, നിയമവാഴ്ച്ച പ്രധാനമെങ്കിലും മനുഷ്യത്വം വെടിയരുത് എന്നുമായിരുന്നു അത്.

തുടർന്നുള്ള വാർത്തകളിലും പ്രസിദ്ധീകരണങ്ങളിലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല എന്ന് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ എം. പ്രേമയുടെതായി വിശദീകരണം ഉണ്ടായിരുന്നു. ഒരു കാര്യം വ്യക്തമാണ്, വർഷങ്ങളായി തുടർന്നു പോന്നിരുന്ന കണക്ക് സമർപ്പണം ഉണ്ടായിരുന്നുവെങ്കിലും സ്ഥാപനങ്ങളുടെ എഫ്സിആർഎ അക്കൗണ്ട് കേന്ദ്ര മന്ത്രാലയം ഇത്തവണ പുതുക്കി നൽകിയിട്ടില്ല. പുതുക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളില്ല. വിഷയം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് സംബന്ധിച്ച അക്കൗണ്ടുകൾ ഉപയോഗിക്കേണ്ട എന്ന് സ്ഥാപനം തന്നെ തീരുമാനിച്ചതായാണ് ഭാഷ്യം.

പ്രതികൂല പരാമർശങ്ങൾ ഉണ്ടത്രേ

അക്കൗണ്ട് പുതുക്കി നൽകാത്തതിന് കാരണം പ്രതികൂല പരാമർശങ്ങളാണ് എന്നാണ് പുതിയ വാർത്ത. എന്താണ് പ്രതികൂല പരാമർശങ്ങൾ എന്ന് വെളിവാക്കിയിട്ടില്ല. ഒന്നുറപ്പാണ്, രാജ്യമെമ്പാടുമായി 240 ഓളം സ്ഥാപനങ്ങളിൽ അനാഥരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും കനിവ് അനുഭവിച്ച് കഴിയുന്നുണ്ട്. ധനസഹായം നിൽക്കുന്നതോടുകൂടി ഫലത്തിൽ ഉണ്ടാവുന്നത് എന്താണെന്ന് വ്യക്തം.

സമീപകാലത്ത് പുതുക്കാതിരുന്നതും റദ്ദാക്കിയതുമായ മറ്റു പല സന്നദ്ധസംഘടനകളുടെയും എഫ്സിആർഎ അക്കൗണ്ടുകൾ ഉണ്ട്. ആംനെസ്റ്റി ഇൻറർനാഷണൽ, ലോയേർസ് കളക്ടീവ്, ഗ്രീൻപീസ്, ഫോർഡ് ഫൗണ്ടേഷൻ എന്നീ സംഘടനകളൊക്കെ ഇതിലുൾപ്പെടും. എഫ്സിആർഎ നിയമത്തിൽ 2016 ൽ ചില ഭേദഗതികൾ വരുത്തിയത് കേന്ദ്ര മന്ത്രാലയത്തിന് സന്നദ്ധ സംഘടനകളുടെ മേലുള്ള നിയന്ത്രണം കർക്കശമാക്കുന്നതിൻറെ ഭാഗമായിട്ടായിരുന്നു.

ഏതായാലും, സമീപകാല ഇതര വാർത്തകളിലേക്കൊന്നും കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ – നിയമം നടപ്പിലാകട്ടെ, മനുഷ്യത്വം വെടിയരുത് !

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago