
സ്വന്തം ലേഖകന്
ആര്യനാട്: ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ; നാടൻ കൃഷി ഇനങ്ങളായ വെണ്ട, ചീര, മുളക്, പയറ്, വെള്ളരിക്കാ, പടവലം തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി മാറ്റുകയാണ് ആര്യനാട് കർമല മാതാ ദേവാലയം. 500 ലധികം പച്ചക്കറികളാണ് പള്ളി പരിസരത്ത് വിളയുന്നത്.
നെയ്യാറ്റിൻകര രൂപതയുടെ സാമൂഹിക ശുശ്രൂഷ സമിതിയായ നിഡ്സിന്റെ 80 യൂണിറ്റുകളിൽ പ്രാവർത്തികമാക്കിയ “ജൈവകൃഷി ആരോഗ്യ സുസ്ഥിതിക്ക്” എന്ന പദ്ധതി പ്രകാരം കൃഷിയിറക്കിയാണ് ആര്യനാട് കർമല മാതാ ഫൊറോന ദേവാലയം ശ്രദ്ധേയമായത്.
ഫൊറോന ദേവാലയ ഇടവക വികാരിയും ബോണക്കാട് കുരിശുമല റെക്ടറുമായ ഫാ. ഡെന്നീസ് മണ്ണൂരും കോൺവന്റ് സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പള്ളിമേടയിലെ അര ഏക്കറോളം സ്ഥലത്ത് നട്ട് പരിപാലിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കാണാനും ഉല്പന്നങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് എത്തുന്നത്. ജൈവവളമായ ചാണകം, പച്ചിലവളം, കമ്പോസ്റ്റ് വളം, കോഴിവളം എന്നിവ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കൂടാതെ മുറതെറ്റാതെ രണ്ടുനേരം നനയും പതിവാണ്. കൃത്രിമ രാസവള പ്രയോഗമോ, വിഷാംശം കലർന്ന മരുന്നു തളിയോ കൃഷിയിലുടനീളം ഉണ്ടായിട്ടില്ലെന്നതാണി
ജൈവ പച്ചക്കറിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് കൂടുതൽ വിളവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ. ഡെന്നീസ് മണ്ണൂർ പറഞ്ഞു. ‘ആരോഗ്യ സുരക്ഷയ്ക്കു ജൈവ വളകൃഷി അത്യന്താപേക്ഷിതമാണെന്
ഫ്രാൻസീസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ ലൗഡാത്തോസ് (അങ്ങേയ്ക്കു സ്തുതി) വിഭാവനം ചെയ്യുന്ന ജൈവ സമ്പുഷ്ടവും മലിനരഹിതവുമായി പൊതുഭവനമായ ഈ ഭൂമിയെ സംരക്ഷിക്കുന്നതാകണം നമ്മുടെ ജീവിതചര്യ എന്ന ആശയവും ഈ കൃഷി രീതിയിലൂടെ അവലംബിച്ചിട്ടുണ്ടെന്ന് ഫാ. ഡെന്നീസ് പറഞ്ഞു. കൂടുതൽ ഉദ്പാദിപ്പിച്ച് കുറഞ്ഞവിലയിൽ ഉപഭോക്താക്കളിലെത്തിക്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.