
ജസ്റ്റിന്‍ ക്ലീറ്റസ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ 24 മത് രൂപതാ ദിനാഘോഷം നടന്നു. കോവിഡിന്‍റെ പശ്ചാത്തലിത്തില്‍ ആഘോഷങ്ങളില്ലാതെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദൈവഹിതം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്ക് നീതിയുടെ കിരീടം ലഭിക്കും. ദൈവ ഇഷ്ടം നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിച്ച യൗസേപ്പിതാവ് ഇന്നിന്‍റെ സമൂഹത്തില്‍ എല്ലാവരും കരുതലോടെ ജീവിക്കുവാനുള്ള ആഹ്വാനമാണ് നല്‍കുന്നത്. നമ്മെ പിടിച്ചിരിക്കുന്ന മഹാ വ്യാധിയില്‍ നിന്നും രക്ഷപ്പെടുവാനായി വിശുദ്ധ യൗസേപ്പിതാവിനെ മാധ്യസ്ഥം യാജിക്കുവാനും ബിഷപ് ആഹ്വാനം ചെയ്തു. അതോടൊപ്പം ദൈവത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും, കുടുംബത്തില്‍ രക്ഷിതാക്കളും കുട്ടികളും പരസ്പരം അടുത്ത് മനസിലാക്കി ജീവിക്കുവാനായി ദൈവം നല്‍കുന്ന നല്ല ദിനങ്ങള്‍ കൂടിയാണിതന്നുംബിഷപ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, മോണ്‍ അല്‍ഫോന്‍സ് ലോഗോരി, ഫാ. ജിബിന്‍ രാജ്, ബിഷപ്പ് സെക്രട്ടറി ഫാ. സുജിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.