അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. “തളിര്‍ 2020” എന്നപേരില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം നഴ്സറി സ്കൂള്‍ കലോത്സവം, പ്രദര്‍ശന വിപണപമേള, മെഡിക്കല്‍ ക്യാമ്പുകള്‍, അവാര്‍ഡ്ദാനം എന്നിവ നടക്കും. വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനവും വിപണണനമേളയുടെ എംഎല്‍എ എം.വിന്‍സെന്റ് എംഎല്‍എ നിര്‍വ്വഹിച്ചു.
രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാന്‍സര്‍ രോഗികള്‍ക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം സൂസന്‍ കോഡി ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ കെആര്‍എല്‍സിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്‍റോ, ശാലിനി, അശ്വിന്‍ തിടങ്ങിയവര്‍ പ്രസംഗിച്ചു.
നാളെ രാബിലെ 9 മുതല്‍ നടക്കുന്ന ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് മോണ്‍.ഡി.സെല്‍വരാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന പൊതു സമ്മേളനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ ആന്‍സലന്‍ എംഎല്‍എ, കെ എസ് ശബരീനാഥന്‍ എംഎല്‍എ, സംസ്ഥാന സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ജോര്‍ജ് വെട്ടികാട്ടില്‍, നഗരസഭാധ്യക്ഷ ഡബ്ല്യൂ ആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്ലാല്‍, എ ആര്‍ ഷാജി ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.