
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും, ഡിസംബര്‍ 9-ന് സമാപിക്കും.
വെളളിയാഴ്ച വൈകിട്ട് 5.45 – ന് ഇടവക വികാരി മോണ്‍.വി.പി. ജോസ് കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. വചന സന്ദേശം കെ.ആര്‍.എല്‍.സി.സി. പ്ലാനിംഗ് ബോര്‍ഡ് കോ- ഓർഡിനേറ്റര്‍ മോണ്‍.ജെയിംസ് കുലാസ് നല്‍കും.
ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന വചനാനുഭവ കണ്‍വെന്‍ഷന് കപ്പൂച്ച്യന്‍ മിഷന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കും.
ഡിസംബര്‍ 2-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയിൽ ഫാ.ജോണി കെ. ലോറന്‍സ് വചന സന്ദേശം പങ്കുവയ്ക്കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.റൂഫസ് പയസലീന്‍, മോണ്‍.സെല്‍വരാജന്‍,മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, ഫാ.എസ്.എം.അനില്‍കുമാര്‍, ഡോ.ഗ്ലാഡിന്‍ അലക്സ്, ഡോ.ജോസ് റാഫേല്‍, ഫാ.കിരണ്‍ രാജ്, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബിനു.ടി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.രാഹുല്‍ ബി. ആന്‍റോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഡിസംബര്‍ 8 – ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
9-ന് രാവിലെ 9.30-ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരിയും രൂപത ശുശ്രൂഷ കോ- ഓർ-ഡിനേറ്ററുമായ മോണ്‍.വി.പി ജോസ് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.