
ഹോസി 10:1-3,7-8,12 മത്താ 10: 1-7
“നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.”
നീതിയ്ക്കുവേണ്ടി ദാഹിക്കുകയും, പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ ഫലങ്ങൾ അനുഭവിക്കണം. നമ്മുടെ ജീവിതം നീതിയില്ലാത്ത തരിശുനിലമായി മാറ്റാതെ
മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ നിറഞ്ഞ നീതിയാലുള്ള ജീവിതം കാഴ്ചവെക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്നത് നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ്. നമ്മുടെ ജീവിതത്തിൽ നാം നീതി ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നീതി ആവശ്യമുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകുകയും, നീതി നടപ്പാക്കുകയും ചെയ്യുക.
നിന്റെയും, നിന്റെ സഹോദരന്റെയും നീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക. നന്മയ്ക്കുവേണ്ടി ജീവിക്കുകയും, സമാധാനത്തിന് വേണ്ടി പോരാടുകയും നീതിയ്ക്കുവേണ്ടി ദാഹിക്കുകയും ചെയ്തു നിത്യജീവൻ സ്വന്തമാക്കുക. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ സമ്പത്തോ, ശക്തിയോ കൊണ്ടാകാതെ സത്യവും, നന്മയും കൊണ്ടാകണം. ഇതാകണം നമ്മുടെ ജീവിതലക്ഷ്യം. പക്ഷഭേദമില്ലാതെ നീതിക്കുവേണ്ടി പ്രവർത്തിച്ചു കർത്താവിൽ നിന്ന് കരുണ സ്വീകരിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നീതിക്കുവേണ്ടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.