Categories: Daily Reflection

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്”.

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്".

അനുദിന മന്നാ

യാക്കോ:- 5: -13 – 20
മാർക്കോ:- 10: 13 – 16

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്”.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കൂട്ടി ഉറപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന. എല്ലാവരുടെയും പ്രാർത്ഥന ദൈവത്തിനു സ്വീകാര്യമായ പ്രാർത്ഥനയാണ്. എന്നാൽ നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. കരങ്ങൾകൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം നിർമ്മല ഹൃദയത്താലുള്ള പ്രാർത്ഥനകൂടിയാകണം എന്ന ഓർമ്മപ്പെടുത്തലാണ് നീതിമാന്റെ പ്രാർത്ഥനയിൽകൂടി വിവരിക്കുന്നത്.

സ്നേഹമുള്ളവരെ,  എല്ലാ ശക്തിയുടെയും ഉറവിടമായ ദൈവത്തോട് നമ്മൾ യാചിക്കുന്നതാണ്  പ്രാർത്ഥന. നമ്മുടെ യാചന  ഫലപ്രദമാകണമെങ്കിലും ശക്തിയുള്ളതാകണമെങ്കിലും  നമ്മുടെ ജീവിതം നീതിപരമായതാകണം.

നാം ചെറുതും വലുതുമായ ആവശ്യങ്ങൾ കർത്താവായ ദൈവത്തിന്റെ മുമ്പിൽ   നിരത്തിവെക്കുമ്പോൾ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രമാണ്; ‘നീതിപരമായ ജീവിതം നയിക്കുക’ എന്നത്.

നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു നീതിമാനാണ്  ‘ജോസഫ്’.  തന്റെ നീതിപരമായ ജീവിതത്തിലൂടെ തിരുകുടുംബത്തിലെ ഒരു അംഗമായി മാറുവാനായി ജോസഫിന് കഴിഞ്ഞു. നീതിപരമായി നാം ജീവിക്കുമ്പോൾ കർത്താവിൽ പ്രത്യാശയർപ്പിച്ച് ജീവിക്കുവാനും, കർത്താവിനോട് നമ്മുടെ ആവശ്യങ്ങൾ ഒരു മടിയും കൂടാതെ ചോദിക്കുവാനും സാധിക്കുമെന്നത് തീർച്ച.

പലപ്പോഴും നാം ദൈവത്തോട് തന്നെ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, എന്തുകൊണ്ട് അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുന്നില്ലായെന്ന്. ഈ  ചോദ്യത്തിനുള്ള മറുപടിയാണ് “നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” എന്നത്. ആയതിനാൽ,   നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ആവശ്യങ്ങൾ കർത്താവിന്റെ മുന്നിലേക്ക് വെച്ചുനീട്ടുമ്പോൾ നമുക്ക് നമ്മിലേക്കുതന്നെ ഒന്ന് തിരിഞ്ഞു നോക്കാം. നമ്മുടെ വാക്കും പ്രവർത്തിയും നീതിപരമായതാണോയെന്നും, നമ്മുടെ സഹോദരങ്ങളോട് നാം എത്രമാത്രം നീതി പുലർത്തുന്നുവെന്നും നമുക്ക് ചിന്തിച്ചുനോക്കാം.

നാം നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ജീവിച്ചിട്ട്, കർത്താവ് നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നില്ല എന്നുപറഞ്ഞ് കർത്താവിനെ പഴിചാരാതെ, നമ്മുടെ ഉത്തരവാദിത്വം നിറവേറ്റി കർത്താവിൽ പ്രത്യാശയർപ്പിച്ച്  ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

നീതിമാനായ ദൈവമേ, സഹോദരങ്ങളെ വാക്കാലും പ്രവൃത്തിയാലും വേദനിപ്പിക്കാതെ നീതിപരമായ ഒരു ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago