
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ നിർമ്മല റാഫേലിന് മലയാള സാഹിത്യത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റ്. ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിലെ അഞ്ഞൂറ്റിക്കാരുടെ അന്യംനിന്നു പോകുന്ന ഭാഷയും, സംസ്കാരവുമായിരുന്നു പഠന വിഷയം.
താൻ ജനിച്ചു വളർന്ന ഈ വിഭാഗത്തിൽ ഇവിടെ സംരക്ഷിക്കപ്പെടേണ്ട ധാരാളം നാട്ടറിവുകളുണ്ടെന്നും, അവയൊക്കെ വരുംതലമുറയ്ക്ക് അന്യംനിന്ന് പോകാതിരിക്കാൻ പകർന്നുകൊടുക്കപ്പെടേണ്ടവയാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് ഈ പഠനം നടത്തിയതെന്ന് ഡോ.നിർമ്മല റാഫേൽ പറഞ്ഞു.
ഈ പഠനത്തിന്റെ ഭാഗമായി പുറംലോകമറിയാതെ മൺമറഞ്ഞു പോയ ഒരുപാട് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയുകയും, ആയിരത്തിലേറെ വാക്കുകളുള്ള ഒരു പ്രദേശീക ഭാഷാനിഘണ്ടു തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്നും, ഇനിയും കൂടുതൽ പഠനങ്ങൾ നടത്തി അവയൊക്കെയും പുറംലോകത്തെത്തിക്കണമെന്നാണ് ആഗ്രഹമെന്നും, താൻ ഇതുവരെ കണ്ടെത്തിയവ പുസ്തകമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡോ.നിർമ്മല റാഫേൽ കാത്തലിക് വോക്സിനോട് പറഞ്ഞു.
ഭക്ഷണ സംസ്കാരം, ആചാര ഭാഷ , കടൽ പാട്ടുകൾ വസ്ത്ര സംസ്കാരം, അവയവ ഭാഷ എല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാണ് ഉദാഹരണമായി ഭക്ഷണ സംസ്കാരത്തിൽ: വട്ട അപ്പം, പിതിരപ്പം, കരുവാചിക്കിയത്, മുട്ട, ചായ തുടങ്ങിയവ; വസ്ത്ര സംസ്കാരത്തിൽ: കവായ, കർപ്പൂസ്, കവണി, ചുട്ടിമുറി തുടങ്ങി അവയവ; ഭാഷയിൽ: പതക്, കൊരലി, നെഞ്ചാം കൊട്ട, കണ്ണ; അതുപോലെ തന്നെ ആഭരണ ഭാഷയിൽ: മേക്കാ മോതിരം പോലുള്ളത്; തൊഴിൽ ഭാഷയിൽ: തിരിവെട്ട്, തിരികൂട്, പൂമച്ചൻ, ചിന്തവല്ലി, ക്രാസി തുടങ്ങി മറ്റെവിടെയും കേൾക്കനോ കാണാനോ സാധിക്കാത്ത ഒട്ടനവധി തനത് സംസ്‌കാരങ്ങൾ ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ അഞ്ഞൂറ്റിക്കാരുടെ ഇടയിലുണ്ട്.
ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ റീത്താലയം ഇടവകാ അംഗമായ ഡോ.നിർമ്മല റാഫേൽ മലപ്പുറം ജില്ലയിലെ പുറത്തൂർ G.H.S.S. മലയാളം അധ്യാപികയാണ്. ഭർത്താവ് കെ.ജെ.സെബാസ്റ്റ്യൻ, കാട്ടൂർ ഹോളി ഫാമിലി ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്, മക്കൾ അഭിനന്ദ്, ആർദ്ര.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
View Comments
A contribution to the buried heritage of an indigenous community.