
സ്വന്തം ലേഖകൻ
കോട്ടപ്പറം: ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ. അംഗങ്ങൾ. നിറവ് 2018 എന്ന പേരിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതികളുമായി സഹകരിച്ച് ഒരു ഗ്രാമം മുഴുവൻ ഒരു ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ എം.എ. രശ്മി പ്രഖ്യാപിച്ചു.
കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ കടക്കര ഉണ്ണിമിശിഹാ പള്ളിയിൽ ആയിരുന്നു “നിറവ് 2018” സംഘടിപ്പിച്ചത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുവാൻ തിരുമാനിച്ചതെന്ന് കെ.എൽ.സി.എ. അറിയിച്ചു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ. രശ്മിയാണ് “നിറവ് 2018” ഉദ്ഘാടനം ചെയ്തത്. ഫലസമൃദ്ധിയുള്ള ഗ്രാമം സൃഷ്ടിച്ചെടുക്കാനും വിലക്കയറ്റം തടയുന്നതിനും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാനും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
പൊതുസമ്മേളനത്തിന് കെ.എൽ.സി.എ. കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഗില്‍ബർട്ട് ആന്റണി തച്ചേരി, കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ്, കെ.എൽ.സി.എ. സെക്രട്ടറി ജെയ്‌സൻ ജേക്കബ്, ഷാജു പീറ്റർ, ജോസഫ് കോട്ടപ്പറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സോണി കൊടിയന്ത്ര, ട്രസ്റ്റി ജിനു നെടുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
നൂറു വീടുകളിൽ ഏത്തവാഴ കണ്ണും പച്ചക്കറി വിത്തും ഓണത്തിനൊരു മുറം പച്ചക്കറി എന്ന സർക്കാർ പദ്ധതിയുടെ വിത്തുകളും വിതരണം ചെയ്തുകൊണ്ടാണ് “നിറവ് 2018”-ന്റെ ഉദ്‌ഘാടന സമ്മേളനം അവസാനിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.