Categories: Kerala

“നിറവ് 2018” ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ.

"നിറവ് 2018" ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ.

സ്വന്തം ലേഖകൻ

കോട്ടപ്പറം: ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി കോട്ടപ്പുറം രൂപതാ കെ.എൽ.സി.എ. അംഗങ്ങൾ. നിറവ് 2018 എന്ന പേരിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതികളുമായി സഹകരിച്ച് ഒരു ഗ്രാമം മുഴുവൻ ഒരു ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ എം.എ. രശ്മി പ്രഖ്യാപിച്ചു.

കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ കടക്കര ഉണ്ണിമിശിഹാ പള്ളിയിൽ ആയിരുന്നു “നിറവ് 2018” സംഘടിപ്പിച്ചത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുവാൻ തിരുമാനിച്ചതെന്ന് കെ.എൽ.സി.എ. അറിയിച്ചു.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ. രശ്മിയാണ് “നിറവ് 2018” ഉദ്ഘാടനം ചെയ്തത്. ഫലസമൃദ്ധിയുള്ള ഗ്രാമം സൃഷ്ടിച്ചെടുക്കാനും വിലക്കയറ്റം തടയുന്നതിനും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാനും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പൊതുസമ്മേളനത്തിന് കെ.എൽ.സി.എ. കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഗില്‍ബർട്ട് ആന്റണി തച്ചേരി, കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ്, കെ.എൽ.സി.എ. സെക്രട്ടറി ജെയ്‌സൻ ജേക്കബ്, ഷാജു പീറ്റർ, ജോസഫ് കോട്ടപ്പറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സോണി കൊടിയന്ത്ര, ട്രസ്റ്റി ജിനു നെടുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

നൂറു വീടുകളിൽ ഏത്തവാഴ കണ്ണും പച്ചക്കറി വിത്തും ഓണത്തിനൊരു മുറം പച്ചക്കറി എന്ന സർക്കാർ പദ്ധതിയുടെ വിത്തുകളും വിതരണം ചെയ്തുകൊണ്ടാണ് “നിറവ് 2018”-ന്റെ ഉദ്‌ഘാടന സമ്മേളനം അവസാനിച്ചത്.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago