
നെയ്യാറ്റിന്‍കര: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന നിഡ്‌സ് വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ അപൂർവ്വയിനം കാച്ചിലുകളുമായി മുളളുവിള നിഡ്‌സ് യൂണിറ്റ് വ്യത്യസ്‌തമായി. സങ്കരയിനത്തില്‍പെട്ട ആഫ്രിക്കൻ കാച്ചിലുകളും കേരളത്തിന്റെ കാലാവസ്‌ഥയിൽ വിളയുന്ന പ്രത്യേക ഇനം കാച്ചിലുകളുമാണ് പ്രദർശനത്തിൽ ഇടം നേടിയത്.
സങ്കരയിനത്തിൽപ്പെട്ട ഒരു ആഫ്രിക്കൻ കാച്ചിലിന് 100 കിലോയോളം തൂക്കമുണ്ടെന്നതാണ് പ്രത്യേകത. പ്രദർശനത്തിന്റെഭാഗമായി കൂവ ,ചെറുകിഴങ്ങ് , മധുരകിഴങ്ങ് എന്നിവയുടെ വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യ മേളയും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ചേന, ചക്ക – പായസ മേളയും ഇതിനോടൊപ്പം യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ കാച്ചിൽ വിത്തുകൾ നിഡ്‌സ് യൂണിറ്റിലൂടെ വിതരണം ചെയ്താണ് കാച്ചിൽ വിളയിച്ചെടുത്തതെന്ന് യൂണിറ്റ് സെക്രട്ടി സഹദേവൻ പറഞ്ഞു. കഴിഞ്ഞ വർഷം 135 കിലോയുളള കാച്ചിൽ വിളയിച്ചെടുത്ത് ചരിത്രം സ്രഷ്‌ടിച്ച യൂണിറ്റ് ഇത്തവണ കൂടുതൽ കിഴങ്ങ് വിഭവങ്ങളുമായാണ് പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നത്. മുളളുവിള യൂണിറ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് നിഡ്‌സ് ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.