
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മള്‍ക്കിടെ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നാം പലപ്പോഴും ദൈവത്തിലേക്ക് നോക്കുന്നതിന് മടികാണിക്കുകയും, നാളെ മുതല്‍ പ്രാര്‍ത്ഥിക്കാം, നാളെമുതൽ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറയാനുണ്ടാകുമെന്നും പറഞ്ഞ പാപ്പാ നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു.
നമുക്ക് തപസുകാല യാത്ര ആരംഭിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചന സന്ദേശം ആരംഭിച്ചത്. യോനാ പ്രവാചകന്റെ വാക്കുകളായിരുന്നു പാപ്പായുടെ ഈ ആഹ്വാനത്തിന് ആധാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിലേയ്ക്ക് തിരികെപ്പോകുവാനുള്ള വിളിയില്‍ പങ്കുചേര്‍ന്ന്, ദൈവത്തിലേക്കുള്ള തിരികെപ്പോകലിന്റെ യാത്രയാണ് തപസുകാലമെന്ന് പാപ്പാ പറഞ്ഞു.
വചന ശുശ്രൂഷയ്ക്ക് ശേഷം പാപ്പാ ശിരസില്‍ പൂശുവാനുള്ള ചാരം ആശീര്‍വദിക്കുകയും, ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങീടും’ എന്ന വാക്യം ഉച്ചരിക്കുകയും, മുതിര്‍ന്ന കാര്‍ദിനാളില്‍ നിന്ന് തന്റെ ശിരസില്‍ ചാരം പൂശല്‍ സ്വീകരിച്ചശേഷം പാപ്പാ കര്‍ദിനാളുമാരുടെ ശിരസുകളില്‍ ചാരം പൂശുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. ഇത് സംബന്ധിച്ച് 2 ആഴ്ചകള്‍ക്ക് മുമ്പ്തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിച്ചത്. കര്‍ദിനാളുമാരും, പ്രത്യേക ക്ഷണിതാക്കളായ വൈദീക-സന്യാസ-അല്മായ പ്രതിനിധികളുമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.