Categories: Vatican

നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു.

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മള്‍ക്കിടെ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നാം പലപ്പോഴും ദൈവത്തിലേക്ക് നോക്കുന്നതിന് മടികാണിക്കുകയും, നാളെ മുതല്‍ പ്രാര്‍ത്ഥിക്കാം, നാളെമുതൽ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറയാനുണ്ടാകുമെന്നും പറഞ്ഞ പാപ്പാ നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു.

നമുക്ക് തപസുകാല യാത്ര ആരംഭിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചന സന്ദേശം ആരംഭിച്ചത്. യോനാ പ്രവാചകന്റെ വാക്കുകളായിരുന്നു പാപ്പായുടെ ഈ ആഹ്വാനത്തിന് ആധാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിലേയ്ക്ക് തിരികെപ്പോകുവാനുള്ള വിളിയില്‍ പങ്കുചേര്‍ന്ന്, ദൈവത്തിലേക്കുള്ള തിരികെപ്പോകലിന്റെ യാത്രയാണ് തപസുകാലമെന്ന് പാപ്പാ പറഞ്ഞു.

വചന ശുശ്രൂഷയ്ക്ക് ശേഷം പാപ്പാ ശിരസില്‍ പൂശുവാനുള്ള ചാരം ആശീര്‍വദിക്കുകയും, ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങീടും’ എന്ന വാക്യം ഉച്ചരിക്കുകയും, മുതിര്‍ന്ന കാര്‍ദിനാളില്‍ നിന്ന് തന്റെ ശിരസില്‍ ചാരം പൂശല്‍ സ്വീകരിച്ചശേഷം പാപ്പാ കര്‍ദിനാളുമാരുടെ ശിരസുകളില്‍ ചാരം പൂശുകയും ചെയ്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. ഇത് സംബന്ധിച്ച് 2 ആഴ്ചകള്‍ക്ക് മുമ്പ്തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിച്ചത്. കര്‍ദിനാളുമാരും, പ്രത്യേക ക്ഷണിതാക്കളായ വൈദീക-സന്യാസ-അല്മായ പ്രതിനിധികളുമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

2 days ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

2 days ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago