
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടറും, റേഡിയോ നെയ്തലിന്റെ സാരിഥിയുമായ ഫാ.സേവ്യർ കുടിയാംശ്ശേരി എഴുതിയ “ദ റിബൽ” എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിർവ്വഹിച്ചു. ആദ്യ പ്രതി എവ്‌ലിൻ ഡിസൂസ ഏറ്റുവാങ്ങി.
ആലപ്പുഴ ജില്ലാ കളക്റ്റർ എ.അലക്സാണ്ടര്‍ ഐ.എ.എസ്. ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഷാർബിൻ സന്ത്യാവ് സ്വാഗതം ആശംസിച്ചു, പി.ജെ. ജെ.ആന്റണി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
പുസ്തക ‘പ്രകാശനം’ എന്നാൽ അമ്മയുടെ ഉദരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള വരവാണെന്നും, ദി റിബലിലൂടെ സേവ്യറെന്ന വൈദികന്റെ മാതൃഭാവം വെളിപ്പെട്ട നിമിഷങ്ങളാണ് ഇതെന്നും, വാക്ക് അഗ്നിയാണ് വാക്കിന്റെ ആരംഭം നാദമാണ്, നാദത്തിന്റെ മുഴക്കമാണ് ‘വാക്ക്’, ഇത് തന്നെയാണു ഭാരത ദർശനവുമെന്നും പിതാവ് പറഞ്ഞു.
സൂര്യ പ്രകാശം പ്രിസത്തിലൂടെ കടന്ന് പോകുമ്പോൾ വിവിധ നിറങ്ങൾ രൂപപ്പെടുന്നത് പോലെ ഒരു വചനത്തെ അതിലൂടെ സംവദിച്ച് സേവ്യർ അച്ചനിലൂടെ വിചരിതമാകുന്ന നിറങ്ങളാണ് ഈ പുസ്തകമെന്നും, മലയാളത്തിലാണെങ്കിലും ഇതിന്റെ തലക്കെട്ട് ആംഗലേയത്തിലാണെന്നും “ദി റിബൽ” റിബലുകൾ ശത്രുക്കളല്ല റിബലുകൾ സഹോദരങ്ങളാണെന്നും പറഞ്ഞ ബിഷപ്പ്, എല്ലാ കാലഘട്ടത്തിലും റിബലുകളുടെ മുഖാ അഭിമുഖങ്ങൾ ഉണ്ടാവണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ ബി.സി.സി. ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ഷാജി ജോർജ്, അഡ്വ.റീഗോ രാജു, ക്ലിറ്റസ് കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.